കുമളി മൂന്നാർ സംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് വിരാമമിട്ട് കല്ലാർ പാലത്തിന്റെ നിർമാണം പൂർത്തിയായി. നബാര്‍ഡിന്‍റെ സഹായത്തോടെ മൂന്നരക്കോടി രൂപാ ചെലവിട്ടാണ് പാലം പുതുക്കിപണിതത്. നാളെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പാലം നാടിന് സമർപ്പിക്കും.
1956ലാണ് കല്ലാറിൽ പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നത്. ഒരു സമയം ഒരു ഭാഗത്തേയ്ക്ക് മാത്രം വാഹനങ്ങൾക്ക് കടന്നുപോകാവുന്ന രീതിയിലാണ് അന്ന് പാലം നിർമിച്ചത്. മൂന്നാറിലേക്കും തേക്കടിയിലേക്കുമുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. മണിക്കൂറുകൾ നീളുന്ന
ഗതാതഗകുരുക്ക് സ്ഥിരം കാഴ്ചയായി. മഴക്കാലമാകുന്നതോടെ പാലം കാണാൻപോലുമാകാതെ വെള്ളംനിറയും. ഇതോടെയാണ് പുതിയ പാലമെന്ന ആവശ്യം ഉയർന്നത്.
പഴയപാലം പൊളിച്ചുനീക്കി 44 മീറ്റർ നീളവും പതിനൊന്ന് മീറ്റർ വിതിയുമുള്ള പുതിയ പാലം നിർമിച്ചു. 15 മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
പാറമട സമരവും നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടികാട്ടി നാട്ടുകാരും പ്രതിഷേധിച്ചതോടെ നിർമാണ ജോലികൾ പലതവണ തടസപ്െട്ടു. കാൽനടയാത്രക്കാർക്കായി ഒന്നരമീറ്റർ നടപ്പാതയും പാലത്തിന്റെ ഇരുവശത്തും നിർമിച്ചിട്ടുണ്ട്. പാലത്തിൽ വെള്ളംകയറി ഗതാഗത തടസമുണ്ടാകാതിരിക്കാൻ
പാലത്തിന്റെ ഉയരം രണ്ട് മീറ്ററിലേറെ വർധിപ്പിച്ചു. മീറ്ററിലേറെ പാലത്തിന്റെ ഉയരം വർധിപ്പിച്ചു. പുതിയ പാലം തുറന്ന് കൊടുക്കുന്നതോടെ തേക്കടി, മൂന്നാര്‍ മേഖലകളില്‍ നിന്ന് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഗുണകരമാകും.