കണ്ണൂരിലെ അക്രമങ്ങൾ തടയാൻ പാർലമെന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കേന്ദ്രം നേരിട്ട് മജിസ്ട്രേറ്റിനെ നിയോഗിക്കണമെന്ന് ബിജെപി എംപി സുബ്രമണ്യം സ്വാമി കേരളത്തിൽ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞുവരികയാണെന്ന് എംപി സാക്ഷി മഹാരാജും അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ബിജെപി ഇൻലക്ച്വൽസെൽ സംഘടിപ്പിച്ച പരിപാടിയിൽ ഇവർക്കൊപ്പം മുൻ അധ്യക്ഷൻ പി. പി മുകുന്ദനും വേദിയിലെത്തി.
കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സുബ്രമണ്യ സ്വാമി കണ്ണൂരിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടയിലെ ആർട്ടിക്കിൾ 247 ഉപയോഗിച്ച് കേന്ദ്രം നേരിട്ട് ഇവിടെ മജിസ്ട്രേറ്റിനെ നിയോഗിക്കണമെന്ന് സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടു.
ഇവിടെ പൊലീസിന് സായുധസേനയ്ക്കുള്ള സവിശേഷ അധികാരം നൽകുകയും വേണം. അതേസമയം കേരളത്തിൽ ഏറെ ജാതികളുണ്ടായിട്ടും ഹിന്ദുക്കളുടെ ജനസംഖ്യകുറഞ്ഞുവരികയാണെന്ന് സാക്ഷി മഹാരാജ് ആരോപിച്ചു. ഗാന്ധിജിയുടെ നാട്ടിൽ അഹിംസയെക്കുറിച്ച് പറയാനാകാത്ത സ്ഥിതിയാണെന്നായിരുന്നു ബീഫ് നിരോധനത്തെക്കുറിച്ച് സാക്ഷി മഹാരാജിന്റെ പ്രതികരണം.
അതേസമയം ഏറെ നാളുകൾക്ക് ശേഷം ബിജെപി മുൻ അധ്യക്ഷൻ പി. പി മുകുന്ദൻ പ്രധാനപ്പെട്ട ഒരു വേദിയിലെത്തി. കുമ്മനം രാജശേഖരനൊപ്പമാണ് അദ്ദേഹം ഇരുന്നതും. ആർഎസ്എസ് കാലത്തെക്കുറിച്ചാണ് മുകുന്ദൻ സംസാരിച്ചതും.