തൃശൂർ കോർപ്പറേഷനിൽ കൗൺസിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെന്ന മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. ഇതോടെ പ്രതിപക്ഷ കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഭരണപക്ഷം പ്രതികരിച്ചു.
കൗൺസിൽ യോഗം അംഗീകരിക്കാത്ത തീരുമാനം മിനിറ്റ് സിൽ വ്യാജമായി എഴുതി ചേർത്ത് നടപ്പാക്കുന്നൂവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ്, ബി.ജെ.പി അഗങ്ങൾ സമരം ചെയ്തത്. താൽകാലിക നിയമനങ്ങടെക്കം ഇത്തരത്തിലെടുത്ത തീരുമാനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട് ഇന്നലെ രാത്രിയും കൗൺസിൽ ഹാളിലിരുന്ന് സമരം തുടർന്നു. അനിൽ അക്കര എം.എൽ.എ വിഷയം നിയമസഭയിൽ അവതരിച്ചതോടെ അർബൻ ജോയിന്റ് ഡയറക്ടർ അനാഷിക്കുമെന്നും റിപ്പോർട്ടിനനുസരിച്ച് നടപടിയുണ്ടാകുമെന്നും തദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉറപ്പ് നൽകി. ഇതോടെ സമരം പിൻവലിച്ചു.
എന്നാൽ ആരോപണങ്ങൾ ഭരണപക്ഷം നിഷേധിച്ചു.മുൻ സിപ്പൽ ചട്ടപ്രകാരമാണ് എല്ലാ തീരുമാനങ്ങളെന്നും അവകാശപ്പെട്ടു. തീരുമാനങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചു.