തൃശൂർ കോർപ്പറേഷനിൽ പ്രതിപക്ഷ കൗൺസിലർമാർ അനിശ്ചിതകാല സമരത്തിൽ. കൗൺസിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ മിനിറ്റ്സിൽ കൃത്രിമമായി രേഖപ്പെടുത്തി അഴിമതി കാട്ടുന്നുവെന്നാരോപിച്ചാണ് സമരം. ജീവനക്കാരുടെ നിയമനം അടക്കം ഇത്തരത്തിലുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാത്രി പിന്നിട്ടും കൗൺസിൽ ഹാളിൽ സമരം തുടരുകയാണ്.
ഇടത് പക്ഷം ഭരിക്കുന്ന കോർപ്പറേഷനിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും കൗൺസിലർമാരാണ് സമരത്തിൽ.കൗൺസിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ മിനിറ്റ് സിൽ വ്യാജമായി എഴുതി ചേർത്ത് നടപ്പിലാക്കുന്നുവെന്നാണ് ആരോപണം. രണ്ടാഴ്ച മുൻപ് വൈദ്യുതി വിഭാഗത്തിൽ 67 താൽകാലിക നിയമനങ്ങൾ നടത്തിയിരുന്നു. ഇത് കൗൺസിൽ അംഗീകരിക്കാതെയാണന്നും റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. ഈ വിഷയം വോട്ടിനിട് ചർച്ച ചെയ്യണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെടങ്കിലും ഭരണപക്ഷം തയാറായില്ല. ഇതോടെയാണ് ഇന്നലെ വൈകിട്ട് മുതൽ കൗൺസിൽ ഹാളിൽ കുത്തിയിരിപ്പ സമരം ആരംഭിച്ചത്.
റിലയൻസിന് കേബിളിടാൻ നൽകിയ മുഴുവൻ കരാറിലെയും അഴിമതി അന്വേഷിക്കാനുള്ള കൗൺസിൽ തീരുമാനംയുഡിഎഫ് ഭരണകാലത്തെത് മാത്രമാക്കി ചുരുക്കി. ചില നിർമാണ പ്രവർത്തനം അനുമതിയില്ലാതെ കരാർ നൽകിയെന്നും ആരോപണമുണ്ട്. ഇത്തരം തീരുമാനം പിൻവലിക്കും വരെ കുത്തിയിരിപ്പ് തുടരാനാണ് തീരുമാനം.