കൊച്ചി നഗരത്തില്‍ രാത്രികാലങ്ങളില്‍ മാലിന്യം തളളുന്നവരെ പിടികൂടാന്‍ രൂപീകരിച്ച സ്ക്വാഡിന്‍റെ പ്രവർത്തനം ശക്തമാക്കുന്നു. മൂന്നു ദിവസത്തിനിടെ നഗരത്തില്‍ മാലിന്യം തളളാനെത്തിയ അറുപതിലേറേ വാഹനങ്ങളാണ് പിടികൂടിയത്. നഗരത്തിനു പുറത്തു നിന്ന് മാലിന്യം തളളാനെത്തുന്ന വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് സ്ക്വാഡിന്‍റെ പ്രവര്‍ത്തനം.
ആലപ്പുഴ ജില്ലയിലെ അരൂരില്‍ നിന്ന് കല്യാണസദ്യയുടെ അവശിഷ്ടങ്ങളുമായി കൊച്ചിയിലെത്തിയതാണ് ഈ വാഹനം. ചാക്കുകളില്‍ നിറച്ച മാലിന്യം ചമ്പക്കരയില്‍ റോഡരികില്‍ തളളാന്‍ ശ്രമിക്കുന്നതിനിടെയാണ് നഗരവാസികള്‍ പിടികൂടിയത്. ഇത്തരത്തില്‍ മാലിന്യം തളളാനെത്തിയ അറുപതിലേറെ വാഹനങ്ങള്‍ നഗരസഭാ ആേരാഗ്യ വിഭാഗം ഇതോടകം പിടിച്ചു കഴിഞ്ഞു.
നഗരത്തിനു പുറത്തു നിന്നുളളവര്‍ രാത്രികാലങ്ങില്‍ നഗരാതിര്‍ത്തിയില്‍ മാലിന്യം തളളുന്നെന്ന പരാതി ശക്തമായതോടെ രാത്രികാല പരിശോധനയ്ക്ക് നഗരസഭ ആേരാഗ്യവകുപ്പ് സ്ക്വാഡ് രൂപീകരിക്കുകയായിരുന്നു.
വന്‍തോതില്‍ മാലിന്യവുമായെത്തുന്നവരെ പൊലീസിലേല്‍പ്പിക്കും. വീടുകളില്‍ നിന്നും മറ്റുമുളള മാലിന്യമാണ് തളളുന്നതെങ്കില്‍ ചെറിയ പിഴയൊടുക്കി വിടും.
നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകളുടെയും,ഫ്ളാറ്റ് അസോസിയേഷനുകളുടെയും കൂടി സഹകരണത്തോടെയാണ് ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനം.മാലിന്യ പ്രശ്നം രൂക്ഷമായ പശ്ചാത്തലത്തില്‍ രാത്രികാല സ്ക്വാഡിന്‍റെ കുറച്ചു കാലം തുടരാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം.