E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

അംഗപരിമിതനെന്ന പരിഗണനപോലുമില്ലാതെ കൊച്ചിയില്‍ ഒരു കടയൊഴിപ്പിക്കല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അംഗപരിമിതനെന്ന പരിഗണനപോലുമില്ലാതെ കൊച്ചിയില്‍ ഒരു കടയൊഴിപ്പിക്കല്‍. കൊച്ചി കതൃക്കടവില്‍നിന്ന് പൊന്നുരുന്നിക്ക് പോകുന്ന റോഡിലെ ഒരു പെട്ടിക്കടയാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ നഗരസഭ ഒഴിപ്പിച്ചത്. 

വല്‍സലന്‍. ജന്മംകൊണ്ടുമാത്രം ഈ കൊച്ചിയുടെ അവകാശികളില്‍ ഒരാള്‍. കടവന്ത്ര െഎ.കെ.നഗര്‍ കോളനിയില്‍ താമസം. 54 വയസ്. മൂന്ന് പതിറ്റാണ്ടായി ഭട്ടതിരിപ്പാട് റോഡില്‍ ഒരു പെട്ടിക്കട നടത്തിയിരുന്നു വല്‍സലന്‍. പെട്ടിക്കടയെന്ന് പറഞ്ഞാല്‍ നാരങ്ങാവെള്ളവും മിഠായിയും മറ്റും വില്‍ക്കുന്ന ഒരു ചെറുകട. വികസനം വന്നപ്പോള്‍ വല്‍സലന് പെട്ടിക്കടയൊന്ന് മാറ്റി തൊട്ടടുത്ത സുഭാഷ്ചന്ദ്രബോസ് റോഡിലേക്ക് സ്ഥാപിക്കേണ്ടിവന്നു. അതാണ് ഇന്ന് പുലര്‍ച്ചെ ഇരുട്ടിന്‍റെ മറപറ്റി ഇരുചെവിയറിയാതെ നഗരസഭ പൊളിച്ചുമാറ്റിയത്. 

അപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ടയാളാണെന്നോ അയാളുടെ ഉപജീവനമാണ് ആ കടയെന്നോ ചിന്തിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ മേയര്‍ക്കും കഴിഞ്ഞില്ല. പറഞ്ഞുവന്നത് മറ്റൊന്നുമല്ല. നഗരസഭാ ഒാഫീസിന് മൂക്കിന്‍തുമ്പില്‍തന്നെ ആവശ്യത്തിലധികം കയ്യേറ്റങ്ങളുണ്ടെന്ന ആക്ഷേപം ഒരു വശത്ത്. പൊളിച്ചുനീക്കാന്‍ പലതുമുള്ളപ്പോള്‍ അംഗപരിമിതനായ തന്‍റെ ഉപജീവനമാര്‍ഗം എങ്ങനെ നഗരസഭയ്ക്ക് ഭീഷണിയായി എന്ന ചോദ്യമേ വല്‍സലനുള്ളു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :