E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മണല്‍ ഖനനത്തിന് അനുമതി സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവല്ലയ്ക്ക് സമീപം തെങ്ങേലിയിലെ മണല്‍ ഖനനത്തിന് അനുമതി സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് നാട്ടുകാര്‍. മുന്‍പ് മണല്‍ ഖനനം നടത്തിയ സ്ഥലങ്ങള്‍ മണ്ണിട്ട് കൃഷിയോഗ്യമാക്കിയെന്ന് കാണിച്ചാണ് സ്ഥലമുടമ അനുമതി നേടിയെടുത്തത്. 

മണലൂറ്റ് കേന്ദ്രത്തിന് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംരക്ഷണം നല്‍കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതിഷേധത്തിന്‍റെ കാരണങ്ങള്‍ തെങ്ങേലിക്കാര്‍ അക്കമിട്ട് നിരത്തി. കുടിവെള്ള പ്രശ്നം, മുന്‍കാലങ്ങളിലെ ഉറപ്പുകളുടെ ലംഘനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങി ഓരോ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ അവതരിപ്പിച്ചു. മുന്‍കാലങ്ങളില്‍ മണലെടുത്ത കുഴികള്‍ മണ്ണിട്ട് നികത്തിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തം. കുഴികള്‍ മണ്ണിട്ട് കൃഷിയോഗ്യമാക്കിയെന്നാണ് ജിയോളജി വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നത്. വലിയ പമ്പ് സെറ്റ് ഉപയോഗിച്ച് മണലും വെള്ളുംകൂടി ഇരുമ്പ് വലയിലേക്ക് പമ്പ് ചെയ്ത് മണല്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള സംവിധാനമാണ് സ്ഥലമുടമ തയാറാക്കിയിരുന്നത്. 

വരട്ടാറിന്‍റെ തീരത്തുള്ള സ്ഥലത്ത് മണല്‍ ഖനനം നടത്തുന്നതിനുള്ള യാതൊരുവിധ അനുമതിയും നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് കുറ്റൂര്‍ പഞ്ചായത്ത്. റവന്യൂ- ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :