കാറ്റടിച്ചോടുന്ന കാര്‍. കളിയാക്കിയതല്ല. സംഗതി സത്യമാണ്. ചേര്‍ത്തല കെവിഎം എൻജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് കണ്ടുപിടുത്തത്തിനു പിന്നില്‍. വായുവിനെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ കടത്തിവിട്ട് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്നതാണ് ഇതിന്‍റെ സാങ്കേതിക വിദ്യ
കാറ്റടിച്ചാൽ വേഗത്തിലോടുന്നൊരു വണ്ടി. അന്തരീക്ഷത്തില്‍ വായു ഉള്ളിടത്തോളം കാലം ഇന്ധനം തീർന്നു വഴിയിലാകുമെന്ന പേടി വേണ്ട. ടയറിലും എൻജിനിലും കാറ്റുണ്ടെങ്കിൽ എത്രദൂരം വേണമെങ്കിലും പോകാവുന്ന വാഹനം നിർമിച്ചത് ചേർത്തല കെവിഎം കോളജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയങ് വിദ്യാര്‍ഥികളായ ആറ് സുഹൃത്തുക്കളാണ്. പ്രോജക്ടിനായി നിർമിച്ചതാണെങ്കിലും പൂർണമായും പരിസ്ഥിതി സൗഹൃദമായ ഈ വമ്പൻ സാങ്കേതികവിദ്യയെ കാർ കമ്പനികൾ ഏറ്റെടുക്കുമെന്ന് അഭിലാഷ്, അരവിന്ദ്,അശ്വിൻ, അതുൽ, രാഹുൽ , സച്ചിൻ എന്നിവര്‍ വിശ്വസിക്കുന്നു.
ഹൈബ്രിഡ് കം എയർ കംപ്രസ്ഡ് വെഹിക്കിൾ എന്നാണ് വാഹനത്തിനു നൽകിയ പേര്. അന്തരീക്ഷ വായുവിനെ നേരിട്ടു വലിച്ചെടുത്തു ഉയർന്ന മർദ്ദത്തിൽ എൻജിനുള്ളിലേക്കു കടത്തിവിടുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഒരിക്കൽ എൻജിനിൽ വായു നിറച്ചാൽ എയർ കംപ്രസർ മെഷീൻ ഉപയോഗിച്ച് തുടർച്ചയായി ഈ പ്രക്രിയ നടക്കും. അന്തരീക്ഷ മലിനീകരണമില്ലാത്ത വാഹനം എന്ന ആശയമാണ് കണ്ടുപിടുത്തത്തിനു പിന്നില്‍. മോട്ടോർ ബൈക്കിന്‍റെ എന്‍ജിനെ ചെറിയ മാറ്റം വരുത്തിയാണ് എയർ കംപ്രസ്ഡ് വെഹിക്കിൾ എൻജിനായി മാറ്റിയത്. മണിക്കൂറിൽ 35 കിലോമീറ്റാണ് വേഗം