കൊച്ചിയിലെ വൻകിട ഷോപ്പിങ് മാളുകളിൽ അഗ്നിശമന സേനാവിഭാഗത്തിന്റെ പരിശോധന. ഒബറോൺ മാളിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് നടപടികൾ.
കൊച്ചി നഗരത്തിന്റെ പ്രധാന വ്യാപാരകേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടാക്കിയ തീപ്പിടുത്തത്തിന് പിന്നാലെയാണ് വ്യാപക പരിശോധനകൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. തീപിടുത്ത രക്ഷാസംവിധാനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഹോൾഡ്. ഹൈഡ്രന്റുകളിലൊന്ന് ഉദ്യോഗസ്ഥർ തുറന്നുവെള്ളം വിടുന്നത്, ആംബിൻസിട്ട് 2,3 സെക്കന്റ് മാത്രം ,മാളുകളിൽ പ്രവർത്തിക്കുന്ന തീയറ്റുകളിലെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത, ഫുഡ്കോർട്ടുകളിലെ പാചക സംവിധാനങ്ങൾ തുടങ്ങിയവയും പരിശോധനാ വിധേയമാക്കി.
രണ്ട് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറും. അഗ്നിശമന സേനയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ തുടക്കം മുതലേ പ്രവർത്തിക്കുന്ന എംജി റോഡിലെ സെന്റർ സ്ക്വയർ മാളിന്റെ കാര്യത്തിൽ പക്ഷെ ഫലപ്രദമായ നടപടി ഇനിയും തുടങ്ങാനായിട്ടില്ല.