കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് ഇന്നും പരിഹാരമായില്ല. നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. പ്രശ്നം നാളെ വൈകുന്നേരത്തിനകം പരിഹരിക്കുമെന്നാണ് നഗരസഭയുടെ നിലപാട്.
ഇരുപത്തിയേഴ് ലോറികൾ വാടകയ്ക്കെടുത്തു. ഒപ്പം നഗരസഭയുടെ പന്ത്രണ്ട് വാഹനങ്ങളും മാലിന്യം ശേഖരിച്ചു. പക്ഷേ കഴിഞ്ഞ ഒരാഴ്ച്ചയായി നഗരത്തിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യം പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. നാളെ വൈകുന്നേരത്തിനകം നഗരം വ്യത്തിയാക്കുമെന്നാണ് നഗരസഭയുടെ അവകാശവാദം.
നഗരസഭയുടെ ജീവനക്കാർ വീടുകളിലെത്തി നാളെ മുതൽ മാലിന്യം ശേഖരിക്കും. കരാറുകാരനും നഗരസഭയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം കഴിഞ്ഞ പത്താംതീയതി മുതലാണ് നഗരത്തിൽനിന്നുള്ള മാലിന്യനീക്കം നിലച്ചത്.