E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ദിവാൻജിമൂല മേൽപ്പാലത്തിന്റെ നിർമാണം നിലച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂർ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായി തുടങ്ങിയ ദിവാൻജിമൂല മേൽപ്പാലത്തിന്റെ നിർമാണം നിലച്ചു. വൈദ്യുതി ലൈനുകൾ മാറ്റുന്നതിൽ റയിൽവേയും കോർപ്പറേഷനും തമ്മിലുള്ള തർക്കമാണ് ആറ് മാസം മുന്‍പ് നിർമാണം തടസപ്പെടാനുള്ള കാരണം. ഭൂമിയേറ്റെടുക്കലടക്കമുള്ള തുടർനടപടികൾ പൂർത്തിയാക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

തൃശൂർ കെ. എസ്. ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്ന് കോഴിക്കോടും ഗുരുവായൂരും അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കാനാണ് ദിവാൻജി മൂലയിൽ മേൽപ്പാലം നിർമിക്കാൻ തീരുമാനിച്ചത്. റയിൽവേ മേൽപ്പാലവും നിർമിച്ച് ഇരട്ടപ്പാതപോലെ അപ്രോച്ച് റോഡും പൂർത്തിയാക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ മെയ്യിൽ ആരംഭിച്ച നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ആറ് മാസമായി നിർമാണമില്ല. വൈദ്യുതി ലൈനുകൾ മാറ്റിയാൽ മാത്രമേ തുടർനിർമാണം നടക്കു. ഇത് മാറ്റേണ്ടതാരാണെന്ന തർക്കത്തിലാണ് റയിൽവേയും കോരർപ്പറേഷനും.

മേൽപ്പാലം പൂർത്തിയാകുന്നതിനൊപ്പം അപ്രോച്ച് റോഡുകളും പൂർത്തിയായാൽ മാത്രമേ ഗതാഗതകുരുക്കിന് പരിഹാരമാകു. എന്നാൽ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികൾ പോലും കോർപ്പറേഷൻ ആരംഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കാനുള്ള പണം എം.എൽഎയും എം.പിയും അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് വാങ്ങാനുള്ള നടപടികളുമില്ല. ഇതോടെ നഗരത്തിലെ ഏറ്റവും പ്രധാന തലവേദനയുടെ കുരുക്കഴിയാനുള്ള കാത്തിരിപ്പ് നീളുമെന്ന് ഉറപ്പാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :