പൊതുസ്ഥലത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന സർക്കാർ ഉത്തരവ് നടപ്പിലായില്ല. ശക്തമായ കാറ്റിലും മഴയിലും കൊച്ചി മധുര ദേശീയപാതയോരത്തെ കൂറ്റൻ മരം കഴിഞ്ഞ ദിവസം മറിഞ്ഞു വീണു. അപകടമൊഴിവായെങ്കിലും മണിക്കൂറുകളാണ് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചത്.
മലയാളികളുടെ മനസിൽ എന്നും നൊമ്പരമായി നിറഞ്ഞു നിൽകുന്നതാണ് ഈ ദ്യശ്യം.കൊച്ചി മധുര ദേശീയപാതയിൽ കോതമംഗലം നെല്ലിമറ്റം കോളനി പടിയിൽവെച്ച് സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചു കുട്ടികളാണ് മരിച്ചത്. അപകടത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഒന്നരവർഷമായിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് കൊച്ചി മധുര ദേശീയപാതയിലൂടെ സഞ്ചരിച്ചാൽ മനസിലാകും.
ഇത്തരത്തിലുള്ള ഒരു മരമാണ് കഴിഞ്ഞ ദിവസം പുത്തൻകുരിശിൽ റോഡിലേക്ക് വീണത്. തലനാരിഴയ്ക്ക് അപകടം ഒഴിവായി.പക്ഷേ ആബുലൻസ് അടക്കമുള്ള വാഹനങ്ങൾ മണിക്കൂറുകളാണ് ഗതാഗതകുരുക്കിൽ പെട്ടത്. കൊച്ചി മധുര ദേശീയപാതയോരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ.
Advertisement