വരള്‍ച്ച രൂക്ഷമായതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ കരിമ്പ് കൃഷി നശിക്കുന്നു. അഞ്ഞൂറ് ഏക്കറിലേറെ കരിമ്പ് തോട്ടം രണ്ട് മാസത്തിനിടെ കരിഞ്ഞുണങ്ങി. കരിഞ്ഞുണങ്ങിയ തോട്ടങ്ങളും ആലപ്പുരകളും കത്തിയമര്‍ന്നു.
മറയൂര്‍ ടൗണ്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരശനാട്,കട്ടിയനാട് എന്നിവിടങ്ങളിലെ കരിമ്പ് തോട്ടങ്ങളാണ് കരിഞുണങ്ങിയത്. വേനല്‍ കടുത്തതിനൊപ്പം തോട്ടങ്ങളിലേക്കുള്ള ജലേസചനവും നിലച്ചുപോയതാണ് കൃഷി നാശത്തിന് കാരണം. തോട്ടങ്ങളില്‍ വെള്ളമെത്തിക്കാന്‍ തലയാര്‍ ഇടതു കരകനാല്‍ നിര്‍മിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് ഗുണം ചെയ്തില്ല. അശാസ്ത്രീയമായ നിര്‍മാണത്തിന് പുറമെ അറ്റകുറ്റപണി നടത്താതെ കനാലിന്റെ മുക്കാല്‍ഭാഗവും തകര്‍ന്നു.കഴിഞ്ഞ വര്‍ഷവും ആയിരകണക്കിന് ഏക്കര്‍ കരിമ്പ് കൃഷിയാണ് നശിച്ചത്. കൊടും വേനലില്‍ കരിമ്പിന്റെ ഓലകള്‍ കരിഞ്ഞുണങ്ങിയതോടെ തോട്ടങ്ങളില്‍ തീപടരുന്നത് പതിവ് കാഴ്ചയാണ്. തീപടര്‍് കൃഷി നാശം സംഭവിച്ചാല്‍ യാതൊരു വിധ നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല.
കോടികണക്കിന് രൂപയാണ് ഓരോ വര്‍ഷവും കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ അഞ്ചുനാടന്‍ ഗ്രാമങ്ങളില്‍ ചിലവഴിക്കുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കമ്മിഷന്‍ കൈപ്പറ്റാന്‍ മത്സരിക്കുന്നതല്ലാതെ കര്‍ഷകര്‍ക്ക് ഒരു ഗുണവുമില്ല. കരിമ്പ് കൃഷിക്ക് പുറമെ ശീതകാലപച്ചക്കറി തോട്ടങ്ങളും നാശത്തിന്റെ വക്കിലാണ്.
Advertisement