E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴ സാഗര സഹകരണ ആശുപത്രി വന്‍സാമ്പത്തിക നഷ്ടത്തിലെന്ന് ജി.സുധാകരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴയിലെ സാഗര സഹകരണ ആശുപത്രിക്ക് കഴിഞ്ഞ ആറു വര്‍ഷംകൊണ്ട് അറുപതുകോടിയിലധികം രൂപ നഷ്ടമായതായി മന്ത്രി ജി. സുധാകരന്‍. തകര്‍ച്ചയില്‍ നിന്ന് സ്ഥാപനത്തെ കരകയറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഹകരണ മന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൃദയശസ്ത്രക്രിയാ യൂണിറ്റിന്‍റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാണിച്ചുകൊണ്ട് സ്വകാര്യ ആശുപത്രിയും സര്‍ക്കാരിനെ സമീപിച്ചു

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് പത്തുമാസം പിന്നിട്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് പുന്നപ്ര സഹകരണ ആശുപത്രിയുടെ കാര്യത്തില്‍ പുനരുദ്ധാരണ നടപടികള്‍ തുടങ്ങിയത്. മണ്ഡലത്തിലെ ജനപ്രതിനിധികൂടിയായ മന്ത്രി ജി സുധാകരന്‍ മുന്‍കൈ എടുത്തതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവന്നു. സാഗര ആശുപത്രിയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ചെയ്യാന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗം വിളിച്ചു. ജി സുധാകരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സഹകരണ വകുപ്പ് കാരണം സാഗര ആശുപത്രിക്ക് നഷ്ടമായത് ചെറിയ തുകയല്ല.

ആശുപത്രിക്കായി ധനവകുപ്പ് രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ ഹൃദയശസ്ത്രക്രിയ യൂണിറ്റ് ഏറ്റെടുക്കാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രി താല്‍പ്പര്യവുമായെത്തിക്കഴിഞ്ഞു. പരിയാരത്ത് പരീക്ഷിച്ചുവിജയിച്ച ഈ നീക്കവും സാഗരയില്‍ നടപ്പാക്കാന്‍ ആലോചിക്കുന്നു. ആശുപത്രിയില്‍ പുതിയ സെക്രട്ടറിയെ നിയമിക്കുന്നതിലുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. എന്തായാലും പുന്നപ്ര സഹകരണ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്കാനുറച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിദഗ്ധ ചികില്‍സക്കായി എന്നും മറ്റു സ്ഥലങ്ങളെ ആശ്രയിക്കുന്ന നാടിന് വേണ്ടതും അങ്ങനൊരു സംവിധാനം തന്നെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :