സാധാരണഗതിയിൽ ഒരു ഫോറസ്റ്റ് ഓഫിസർ ആവുക എന്നതുതന്നെ വെല്ലുവിളിയാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്. ഇവിടെ എല്ലാ പ്രതിസന്ധികളെയും ലിംഗസമത്വത്തേയും അപ്രസക്തമാക്കിക്കൊണ്ടാണ് പി.ജി. സുധ ഫോറസ്റ്റ് ഓഫിസറായി ചുമതലയേൽക്കുന്നത്. മുന്നിലേക്കുള്ള പാത അതികഠിനമാണെന്ന് വ്യക്തമായിട്ടും അവർ തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല. ഏറ്റെടുത്ത ജോലി തികഞ്ഞ ഉത്തരവാദിത്വത്തോടെ നിർവഹിച്ചു. മനസ്സ് വച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു, മറ്റുള്ളവർക്ക് മാതൃകയായി. ഒടുവിൽ കേരള സർക്കാരും ഉഷയുടെ പ്രയത്നത്തെ അംഗീകരിച്ചു. അംഗീകാരം ബെസ്റ്റ് ഫോറസ്റ്റ് ഗാർഡ് അവാർഡായി എത്തിയത് 2006 ലാണ്.
മലമൂത്ര വിസർജ്യങ്ങളിൽ നിന്നും കേരളത്തിലെ കാടുകൾ ശുദ്ധീകരിക്കുകയായിരുന്നു സുധയുടെ പ്രധാന ലക്ഷ്യം. പലർക്കും ചെറുതെന്ന് തോന്നുന്ന കാര്യങ്ങളാണ് ഇവയെങ്കിലും ഏറ്റെടുത്ത് നടപ്പാക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ ബുദ്ധിമുട്ടുകൾ തിരിച്ചറിയാൻ സാധിക്കുക. വെളിമ്പ്രദേശത്ത് മലമൂത്ര വിസർജനം വിസർജനം നടത്തുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കേരളത്തിന്. സിക്കീമും അരുണാചൽ പ്രദേശുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. എട്ടു ലക്ഷത്തോളം ആദിവാസികളാണ് കേരളത്തിൽ ഉള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും ടോയ്‌ലറ്റുകൾ ഇല്ല എന്നതാണ് വസ്തുത. എറണാകുളം കുട്ടന്പുഴ സ്വദേശിയായ സുധ ജോലി ആരംഭിച്ചതും സ്വന്തം ജില്ലയിൽ നിന്നുതന്നെയാണ്. എറണാകുളം ജില്ലയിലെ ഒൻപത് ആദിവാസി കോളനികളിലായി 500 ഓളം ടോയ്‌ലറ്റുകളാണ് സുധയുടെ നേതൃത്വത്തിൽ നിർമ്മിച്ചുനല്കിയത്.