തൊണ്ടും ചകിരിയും ഉപയോഗിച്ചുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍. ആലപ്പുഴ സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവറാണ് പറമ്പില്‍ വെറുതെ കിടക്കുന്ന വസ്തുക്കളെ ചുവരിന് അലങ്കാരമാക്കി മാറ്റുന്നത്. ആലപ്പുഴക്കാരന്‍ വിനോയിയുടെ വീടിന്‍റെ മുന്നിലെ തെങ്ങും കവുങ്ങുമെല്ലാം ഭാഗ്യം ചെയ്തവയാണ്. കാരണം ഇതില്‍നിന്ന് വീഴുന്ന കൊതുമ്പുപോലും പാഴ്‌വസ്തുവായി മണ്ണിലടിയുന്നില്ല. എല്ലാം വിവിധ രൂപങ്ങളിലേക്ക് പരിണമിപ്പിക്കപ്പെടുന്നു. സാധാരണയായി അടുപ്പിലേക്കോ പറമ്പിന്‍റെ മൂലയിലേക്കോ ഏവരും തള്ളുന്ന തൊണ്ട് ഇവിടെ കാഴ്ചവസ്തുവായി മാറുന്നു. ഒരു തൊണ്ടും കൊതുമ്പുമുണ്ടെങ്കില്‍ പശചേര്‍ത്ത് ഒട്ടിച്ച് വലിയ ഈച്ചയെ ഉണ്ടാക്കാമെന്ന് പത്തുമിനിട്ടില്‍ ഇദ്ദേഹം കാണിച്ചു തരുന്നു.
വലിയ തൊണ്ടുകൊണ്ടുണ്ടാക്കിയ യേശുവിന്‍റെ രൂപം ആരെയും ആകര്‍ഷിക്കും. അങ്കവാലുമായി കിടിലനൊരു പൂവന്‍ കോഴി. മരത്തിനുമുകളില്‍ സിഹവാലന്‍ കുരങ്ങ് മുതലായവ ഈ പാഴ്‌വസ്തുക്കളിൽ നിന്ന് ഉണ്ടാകുന്നു. ചെറുപ്പം മുതലേ വിനോയിക്ക് ഈ വാസനയുണ്ട്. ഓട്ടോറിക്ഷയാണ് വരുമാന മാര്‍ഗം. തൊണ്ടുകൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നത് പരിശീലിപ്പിക്കുന്ന പാഠശാല സ്വപ്നം. സര്‍ക്കാരോ സംഘടനകളോ സഹായിച്ചാല്‍ വരും തലമുറക്കായി കരകൗശല അറിവുകള്‍ പകര്‍ന്നു നല്‍കുന്ന സംരംഭം തുടങ്ങാമെന്നാണ് വിനോയിയുടെ പ്രതീക്ഷ.
Advertisement