തൃശൂര്‍ പൂരത്തിന്റെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്രസംഘം പൂരനഗരിയിലെത്തി. വൈകിട്ടോടെ തൃശൂരിലെത്തിയ സംഘം ജില്ലാ ഭരണകൂടവുമായും ദേവസ്വംഭരണസമിതിയുമായും കൂടിക്കാഴ്ച നടത്തി. അതേസമയം പൂരാഘോഷങ്ങളുടെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു
പൂരാഘോഷത്തിനും വെടിക്കെട്ടിനും സുരക്ഷ വര്‍ധിപ്പിച്ചതടക്കം വന്‍ സംവിധാനങ്ങളാണ് പൊലീസൊരുക്കുന്നത്. ഉത്തരമേഖല എ.ഡി.ജി.പി.യുടേയും റേഞ്ച് ഐ.ജിയുടേയും നേതൃത്വത്തിൽ മൂവായിരത്തി അഞ്ഞൂറ് പൊലീസുകാരെ സുരക്ഷക്ക് വിന്യസിക്കും. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തുമെന്നും വെടിക്കെട്ട് സമയങ്ങളിൽ നൂറ് മീറ്റർ ദൂരപരിധിയിൽ കാഴ്ചക്കാരെ അനുവദിക്കില്ലെന്നും തൃശൂർ റേഞ്ച് ഐ.ജി. എം.ആര്‍. അജിത് കുമാർ പറഞ്ഞു.
അതേസമയം വെടിക്കെട്ടിന്റെ മുന്നൊരുക്കങ്ങളും സുരക്ഷാക്രമീകരണങ്ങളും കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹൈദരാബാദിലെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ളോസീവ്സിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധനയ്ക്കെത്തിയത്. വൈകിട്ടോടെ തൃശൂരിലെത്തിയ സംഘം ജില്ലാ ഭരണകൂടവുമായും ദേവസ്വംഭരണസമിതിയുമായും കൂടിക്കാഴ്ച നടത്തി. പൂരം വെടിക്കെട്ടിന് ഉപയോഗിക്കുന്ന വെടിക്കോപ്പുകളുടെ വിശദമായ പരിശോധനക്ക് ശേഷം ഇന്നലെയാണ് പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് കേന്ദ്രം അനുമതി നൽകിയത്. നാളെ വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്