ഏഴായിരം സ്ത്രീകളുടെ ഒരുമിച്ചുള്ള നൃത്തച്ചുവടുകൾ കൊച്ചിയിൽ ചരിത്രം കുറിക്കും. ഗിന്നസ് റെക്കാർഡ് ലക്ഷ്യമിട്ട് കിഴക്കമ്പലം ട്വൻറി 20 ഗ്രൂപ്പ് സംഘടിപ്പിക്കുന്ന തിരുവാതിരക്കളി അരങ്ങേറും. തിരുവാതിര ചുവടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട പരശീലനം കിഴക്കമ്പലത്ത് നടന്നു.
ഒരു ചുവട് പോലും പിഴയ്ക്കാതെ റെക്കോർഡിലേക്ക് ചുവട് വച്ച് കയറാനുള്ള അവസാന വട്ട പരിശീലനമാണിത്. തിരുവാതിരയുടെ ലാസ്യത്തിലേക്ക് മനസും ചുവടുമുറപ്പിച്ചുള്ള പരിശീലനം. ഏഴായിരം പേരാണ് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കിഴക്കമ്പലത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ തിരുവാതിരക്കളിയിൽ പങ്കെടുക്കുക.
ഇരുപത് സംസ്ഥാനങ്ങളിലെ സ്ത്രീകൾ കേരളീയ വേഷത്തിൽ തിരുവാതിരയ്ക്കെത്തും. ഇതരസംസ്ഥാനക്കാരായ സ്ത്രീകൾ ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് തിരുവാതിരയുടെ ലാസ്യച്ചുവടുകൾ ഉറപ്പിച്ചത്.
കിറ്റെക്സ് ഗ്രൂപ്പും ചാവറ കൾച്ചറൽ സെൻററും നൃത്തവിദ്യാലയമായ പാർവണേന്ദുവുമാണ് ഇതിന് നേതൃത്വം നൽകുക. 5211 പേരെ പങ്കെടുപ്പിച്ച് ഇരിങ്ങാലക്കുടയിൽ രണ്ടുവർഷം മുമ്പ് സംഘടിപ്പിച്ച തിരുവാതിരയാണ് ഇതുവരെയുള്ള റെക്കോർഡിൽ മികച്ചത്. മതസൗഹാർദവും സ്ത്രീ ശാക്തീകരണവും എന്ന മുദ്രാവാക്യവുമുയർത്തിയാണ് കിഴക്കമ്പലത്തെ തിരുവാതിരകളി