കോട്ടയം കുമരകത്ത് പാലത്തിനായി മന്ത്രിമാരോട് പരാതിപറഞ്ഞ വീട്ടമ്മമാർമാർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ കുമരകത്ത് നിരാഹസമരത്തിലാണ്. അതേസമയം, കേസെടുത്തത് അനുചിതമെന്ന് സ്ഥലം എം,.എൽഎ സുരേഷ് കുറുപ്പും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പി.സി. ജോർജും വ്യക്തമാക്കി
ഇക്കഴിഞ്ഞ മാർച്ചിൽ കുമരകത്തെ മെത്രാൻ കായലിൽ കൊയ്ത്തുൽസവത്തിനെത്തിയ മന്ത്രിമാരായ തോമസ് ഐസക്കിനെയും വി.എസ് സുനിൽകുമാറിനെയും തടഞ്ഞു എന്ന പേരിലാണ് പ്രദേശത്തെ 40 വീട്ടമ്മമർക്കെതിരz പൊലീസ് കെസടുത്തത്. കോടതിയിൽ കേസെത്തിയതോടെ 250 രൂപാ പിഴയടക്കാനുള്ള സമൻസും ഇവർക്ക് അയച്ചിട്ടുണ്ട്.ഇതോടെ വീട്ടമ്മമാർ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ ഇവർ പണിയ്ക്ക് പോലും പോകാതെ സമരത്തിലാണ് പ്രദേശത്തെ ഇരുന്നൂറോളം കുടംബങ്ങളുടെ ഏക ആശ്രയമായ കരിയിൽ പാലം തകർന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തിയതിനാണ് പ്രതികാര നടപടിയെന്ന് ഇവർ ആരോപിക്കുന്നു
സമരത്തിന് ഐക്യദാർഡ്യവുമായി പി.സി. ജോർജ് എം.എൽഎ രംഗത്തെത്തി. ഏതുനിമിഷവും തകർന്ന് വീഴാവുന്ന പാലത്തിലൂടെയാണ് കുട്ടികൾ സ്കൂളിൽ പോകുന്നതും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും. ആളുകൾ കൂടുതൽ കയറിയാൽ പാലം തകരുമെന്നതിനാൽ പലപ്പോഴും വള്ളത്തിൽ ഏറെ ദൂരം കറങ്ങിയാണ്. നാട്ടുകാർ പുറത്തെത്തുന്നത്. അതേസമയം പൊലീസ് നടപടിയെ സ്ഥലം എൽഎ കൂടിയായ കെ.സുരേഷ് കുറുപ്പ് രൂക്ഷമായി വിമർശിച്ചു. മന്ത്രി മാരെ ആരും തടഞ്ഞില്ലെന്നും കേസെടുക്കരുതെന്ന് മന്ത്രിമാർ നിർദേശം നൽകിയിരുന്നതായും സുരേഷ് കുറുപ്പ് വ്യക്തമാക്കി.