E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കുറവിലങ്ങാട്ടെ മദ്യശാലയിലെത്തുന്ന മദ്യപന്‍മാര്‍ സ്വൈര്യജീവിതം തകര്‍ക്കുന്നുവെന്ന് നാട്ടുകാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുറവിലങ്ങാട് പഞ്ചായത്തിൽ പ്രർത്തിക്കുന്ന മദ്യവിൽപനശാലയ്ക്കെതിരയുള്ള നാട്ടുകാരുടെ പ്രതിഷേധം അമ്പതാം ദിവസത്തിലേയ്ക്ക്. ഒൗട്്ലെെറ്റ് നാട്ടുകാരുടെ സ്വൈര്യ ജീവിതതിന് തടസമാകുന്നുവെന്ന് കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. പരാതി പറഞ്ഞ പ്രദേശവാസികളുടെ, വീടുകളിൽ വളർത്തുന്ന മൃഗങ്ങളെയടക്കം മദ്യപസംഘം കൊന്നതായും ആരോപണമുയർന്നിട്ടുണ്ട്. 

കുറവിലങ്ങാട് പഞ്ചായത്ത് എട്ടാം വാർഡിൽ മടയക്കുന്ന് ഭാഗത്തെ മദ്യവിൽപനശാലയ്ക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം അമ്പതാം ദിവസത്തിയ്ക്ക് കടന്നു. ഒൗട്്ലെറ്റ് തുറക്കാനുള്ള സാധ്യത അറിഞ്ഞതു മുതൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇവിടെ ശക്തമായ സമരം തുടങ്ങിയിരുന്നു. ഇതിനെ റികടന്നാണ് കഴിഞ്ഞ മാസം മദ്യവിൽപനശാല പ്രവർത്തനം തുടങ്ങിയത്. ഇതോടെ നാട്ടുകാരുടെ സൈര്യജീവിതവും ഇല്ലാതായി. പഞ്ചായത്തിലെ 3 വാർഡുകളിലെ 300 ഓളം വീടുകൾക്കും രണ്ട് കോളനികൾക്കുമായുള്ള കുടിവെള്ള പൈപ്പുലൈൻ മദ്യപസംഘവും സാമൂഹ്യവിരുദ്ധരും ചേർന്ന് കഴിഞ്ഞ ദിവസം തകർത്തു. 

റോഡരുകിലെ ഓട മണ്ണിട്ട് മൂടിയാണ് വാഹന പാർക്കിങ്ങിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സമരത്തിനെത്തുന്ന വീട്ടമ്മമാർക്കും കുടുംബത്തിനുംനേരെ ഭീഷണി മുഴക്കൽ പതിവായിരിക്കുകയാണ്. വളർത്തുമൃഗങ്ങൾക്ക് നേരെയുള്ള ആക്രമണം ദിനം പ്രതി കൂടിവരികയാണ്. പ്രദേശവാസിയുടെ വീട്ടിൽ വളർത്തിയിരുന്ന നായയെ കഴിഞ്ഞദിവസം തല്ലി കൊന്നതായും പരായിയുണ്ട്. മദ്യവിൽപനശാല കുന്നിൻ മുകളിലായതിനാൽ താഴെ സമീപത്തുള്ള വീടുകളിൽ സ്വകാര്യത നഷ്ടപ്പെടുന്നതായാണ് സ്ത്രീകളുടെ പരാതി. പ്രായ പൂർത്തിയായ പെൺകുട്ടികൾക്ക് പുറത്തിറങ്ങാനോ വീടിന്റെ ജനൽ തുറന്നിടാനൊ കഴിയില്ലെന്നതാണ് സ്ഥിതി. പ്രദേശങ്ങളിലെ പറമ്പിൽ പരസ്യ മദ്യപാനം കൂടിയായതോടെ കുട്ടികളടക്കമുള്ളവർക്ക് വഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്, 

സ്കൂളുകൾ തുറക്കുന്നതോടെ പല വീട്ടമ്മമാർക്കും കുട്ടികളെ സ്കുൾ ബസിൽ കയറ്റി വിടേണ്ടതും മദ്യപരുടെ വിഹാര കേന്ദ്രമായ ഈ റോഡരുകിലാണെന്ന് ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. പോലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാൽ സമരം കൂടുതൽ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :