കോട്ടയം കുമ്മനത്തുനിന്നും കാണാതായ ദമ്പതികൾക്കുവേണ്ടി മീനച്ചിലാറ്റിൽ നേവിയുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ നടത്തി. മൂന്നാഴ്ച പിന്നിടുമ്പോഴും ദമ്പതികളെക്കുറിച്ച് പൊലീസിന് ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല.. സംസ്ഥാനത്തിനകത്തും പുറത്തും പലസംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്റെ അന്വേഷണം.
ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് കുമ്മനം സ്വദേശികളായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. രാത്രിയിൽ ഭക്ഷണം വാങ്ങാനായി വാഹനത്തിൽ പുറത്തേയ്ക്ക് പോയ ഇരുവരും പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. പലയിടങ്ങളിലുവച്ച് ഇവരെ കണ്ടതായുള്ള മൊഴികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും അന്വേഷണത്തിന് സഹായകരമായിട്ടില്ല. വാഹനം മീനച്ചിലാറ്റിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം പൊലീസം ഫയർഫോഴ്സും ഇവിടെ തിരച്ചൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തായില്ല. കൂടുതൽ വിദഗ്ധമായ പരിശോധനയ്ക്ക് നേവിയുടെ സഹായം പൊലീസ് തേടുകയായിരുന്നു. പൊലീസ,ും ഫയർഫോഴ്സും നേവിയ്ക്കൊപ്പം സ്ഥലത്ത് പരിശോധന നടത്തി. അഞ്ചംഗ സംഘം ക്യാമറ ഉൾപ്പെടെയ ഉപയോഗിച്ചാണ് വെള്ളത്തിനടിയിൽ പരിശോധന നടത്തിയത്.
അതേസമയം ദിവസങ്ങൾ പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തത് ബന്ധുക്കളെയും ആശങ്കയിലാക്കയിരിക്കുകയാണ്. വിവിധ പട്ടണങ്ങൾ, ഹോട്ടലുകൾ പ്രധാന റോഡുകൾ , ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ സിസിടിവികൾ ഉൾപ്പെടെ പൊലീസ് പരിോധനയ്ക്ക് വിധേയമാക്കി. ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ കർശനമായി നിരീക്ഷക്കുന്നുണ്ട്. ദമ്പതികൾ ഉപയോഗിച്ചത് പുതിയ വാഹനമായതിനാൽ നമ്പർ ഇല്ലാത്തതും അന്വേഷണത്തിന് തടസമാകുന്നുണ്ട്.