കരൾ പകുത്ത് നൽകാൻ അമ്മ തയാറായിട്ടും പണമില്ലാത്തതിനാൽ യുവതിയുടെ ചികിത്സ മുടങ്ങി. രണ്ട് കുട്ടികളുടെ അമ്മയായ തൃശൂർ വരന്തരപ്പിള്ളി സ്വദേശി സിജി റിജേഷാണ് കരൾമാറ്റ ശസ്ത്രക്രീയ നടത്താൻ വഴിയില്ലാതെ കാരുണ്യത്തിനായി കേഴുന്നത്.
വരന്തരപ്പിള്ളി കോക്കാട്ടിൽ വീട്ടിൽ റിജേഷിന്റെ ഭാര്യ സിജിക്ക് കരൾരോഗം പിടിപെട്ടിട്ട് അഞ്ച് വർഷത്തിലേറെയായി. കരളിന്റെ പ്രവർത്തനം ഇപ്പോൾ 70 ശതമാനത്തിലേറെ നിലച്ചുകഴിഞ്ഞു. ജീവൻ നിലനിർത്തണമെങ്കിൽ എത്രയും വേഗം കരൾമാറ്റ ശസ്ത്രക്രീയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 25 ലക്ഷത്തോളം രൂപ വേണം. കരൾ ദാനം ചെയ്യാൻ സിജിയുടെ അമ്മ തയാറാണ്. പക്ഷെ പണമില്ല എന്ന ഒറ്റക്കാരണം കൊണ്ട് ശസ്ത്രക്രീയ മുടങ്ങിയിരിക്കുകയാണ്.
വഴിയരുകിൽ ജ്യൂസ് വിറ്റ് ജീവിക്കുന്ന റിജേഷ് പലവഴിക്ക് പരിശ്രമിച്ചെങ്കിലും ഇതുവരെയുള്ള ചികിത്സക്ക് ലക്ഷങ്ങൾ ചെലവായതിനാൽ കാര്യമായൊന്നും സമ്പാദ്യമില്ല. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് 5 ലക്ഷം രൂപ പിരിച്ചു.
ഇനിയും 20 ലക്ഷം രൂപ കിട്ടിയെങ്കിലേ ശസ്ത്രക്രീയ നടക്കൂ. രോഗം മൂർച്ഛിച്ച് രക്തം ഛർദിച്ച് തുടങ്ങിയതിനാൽ ദിവസങ്ങൾക്കുള്ളിൽ ശസ്ത്രക്രീയ നടത്തേണ്ട അത്യാവശ്യമാണ്. രണ്ട് കുട്ടികളുടെ അമ്മയായ സിജിയെ രക്ഷിക്കാൻ കാരുണ്യമുള്ളവരുടെ സഹായം മാത്രമാണ് അവസാന പ്രതീക്ഷ.
സിജി ചികിത്സാ സഹായനിധി
SBT വരന്തരപ്പിള്ളി ശാഖ
അക്കൗണ്ട് - 67377763137
IFSC കോഡ് -SBTR0001092
ഫോൺ. 9048168516, 9447994362