ആലപ്പുഴ ജില്ലയിലെ പല പ്രദേശങ്ങളിലും നെല്ല് എറ്റെടുക്കാതെ ബാക്കി കിടക്കുന്നു. സംഭരണം അനന്തമായി നീളുന്നതിനെ തുടർന്ന് കർഷകർ പ്രതിക്ഷേധവുമായി തെരുവിലിറങ്ങി. കൊയ്തിട്ട് ഒരുമാസമായിട്ടും സംഭാരിക്കാത്ത നെല്ലുമായി അമ്പലപ്പുഴയിലെ കര്‍ഷകര്‍ കൃഷി ഓഫീസ് ഉപരോധിച്ചു.
സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ആലപ്പുഴയിലെ കാര്‍ഷിക മേഖല കടന്നു പോകുന്നത്.ഉള്ളതെല്ലാം വിറ്റുപറുക്കിയിറക്കിയ കൃഷിയുടെ വിളവാണ് വരമ്പത്ത് ഒരു മാസമായി കിടക്കുന്നത്. ഇപ്പോഴും സംഭരണം എന്നത് ഒരു ചോദ്യ ചിന്നമായി അവശേഷിക്കുന്നു. പരാതി പറഞ്ഞു മടുത്ത കര്‍ഷകര്‍ ഒടുവില്‍ ചാക്കില്‍ കെട്ടിയ നെല്ലുമായി അമ്പലപ്പുഴ നോര്‍ത്ത് കൃഷി ഓഫീസ് ഉപരോധിച്ചു.ഇനിയും അധികൃതര്‍ കണ്ണ് തുറന്നില്ല എങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.
നെല്ല് പാടത് കെട്ടി കിടക്കുന്നത് മൂലം വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. തൂക്കത്തെ ബാധിക്കുന്നതിനോപ്പം മഴകൂടി പെയ്താല്‍ നെല്ല് പൂര്‍ണമായും നശിക്കും.ഇത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാകും. ഓരു വെള്ളത്തിന് പിന്നാലെ അധികൃതര്‍ കൂടി ചതിച്ചതോടെ ഇനി എന്ത് ചെയ്യും എന്നറിയാത്ത നിസഹായ അവസ്ഥയിലാണ് കര്‍ഷകര്‍.