അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വത്തിനുവേണ്ടി മാത്രം പലപ്പോഴും സർവകലാശാലകളുടെ പ്രവർത്തനം മാറാറുണ്ടെന്ന് സ്ഥാനമൊഴിയുന്ന എം.ജി. സര്‍വകലാശാല പ്രോ വൈസ് ചാൻസലർ ഡോക്ടർ ഷീനാ ഷുക്കൂർ. സജീവമായുള്ള വിദ്യാർഥി സംഘടനകളുട പ്രവർത്തനം സർവകലാശാലകൾക്ക് അനിവാര്യമാണെന്നും ഡോ. ഷീനാ ഷുക്കൂർ പറഞ്ഞു. കോട്ടയം പൗരാവലിയുടെ ആദരത്തിന് നന്ദി പറയുമ്പോഴായിരുന്നു പ്രോ വി.സിയുടെ പരാമർശങ്ങൾ.
2013 ഏപ്രിൽ 23ന് എം.ജി. സർവകലാശാല പ്രോ. വിസിയായി ചുമതലേയേറ്റ ഡോ. ഷീനാ ഷുക്കൂർ നാലുവർഷത്തെ സേവനങ്ങൾക്ക് ശേഷമാണ് പടിയിറങ്ങുന്നത്. ഇടക്കാലത്ത് വൈസ് ചാൻസലറുടെ ചുമതലയും വഹിച്ചു. സ്ഥാനമൊഴിയുന്ന ഡോ. ഷീനാ ഷുക്കൂറിനെ കോട്ടയം പൗരാവലി ആദരിച്ചു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കൈവരിക്കാനുള്ള വലിയ നേട്ടങ്ങളുടെ ചവിട്ടുപടിയിയായി ഈ മാറ്റത്തെ കാണാൻ താൻ ആഗ്രഹിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.
മറുപടി പ്രസംഗത്തിൽ ചില ഒാർമപ്പെടുത്തലുകൾ ഡോ. ഷീനാ ഷുക്കൂർ നടത്തി. അഭിനന്ദനം നൽകുന്നതിൽ അധ്യാപകരാണ് ഏറ്റവും വലിയ പിശുക്കർ. അധികാരസ്ഥാനമെന്നുള്ളത് വെറുതെ ഫയലുകളിൽ തീരുമാനം പറയുന്നതിപ്പുറം സമൂഹത്തിന് പ്രയോജനകരമാകണം. താനിനിവിടെ ചുമതലേൽക്കുമ്പോൾ 1983ലെ ഫയലുകൾ വരെ തരുമാനമാകാതെയുണ്ടായിരുന്നെന്നും ഡോ. ഷീനാ ഷുക്കൂർ പറഞ്ഞു.
പരീക്ഷാ നടത്തിപ്പിൽ ഉൾപ്പെടെ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഏറെ സംതൃപ്തി നൽകിയതായും ഡോ. ഷീനാഷക്കൂർ പറഞ്ഞു. മോൻസ് ജോസഫ് എം.എൽഎ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന , തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.