പശുവിറച്ചി വിൽപന തടഞ്ഞതിന് കൊച്ചിയിൽ പതിനാലുപേർക്കെതിരെ കേസ്. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്്. സംഭവത്തിനു പിന്നില്‍ ആർഎസ്എസുകാരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കരുമാലൂർ കാരുകുന്ന് സ്വദേശി ജോസ് ഈസ്റ്റിനായി കരുതിയ ഇറച്ചിയുടെ വിൽപന ഒരു സംഘം ആളുകൾ തടയുകയും ഇറച്ചിയിൽ മണ്ണുവാരി ഇടുകയും ചെയ്തു. തടയാനെത്തിയ ജോസിനെയും കശാപ്പുകാരനെയും ഭീഷണിപെടുത്തി.
ഭയം കാരണം ജോസ് പൊലീസിൽ പരാതി നൽകിയില്ല. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റാണ് വിവരങ്ങൾ പൊലീസിനെ അറിയിച്ചത്. പശുവിറച്ചി വിൽപന തടഞ്ഞത് ആർഎസ്എസുകാരാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തി.