എറണാകുളം സൗത്ത് റയിൽവ സ്റ്റേഷനിലെ സിഗ്നൽ തകരാർ ട്രെയിൻ ഗതാഗതം താറുമാറാക്കി. പാലക്കാട് തിരുവന്തപുരം ഡിവിഷനുകൾക്ക് കീഴിൽ മിക്ക ട്രെയിനുകളും മൂന്നുമണിക്കൂർ വരെ വൈകിയോടി. വിദഗ്ധരെത്തി സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിച്ചു
ഒാടിക്കൊണ്ടിരുന്ന ട്രെയിനുകൾ അപ്രതീക്ഷിതമായി ചുവപ്പ് സിഗ്നൽ വീണതോടെ ട്രാക്കിൽ തന്നെ നിന്നു. കാരണം തിരിച്ചറിയാൻ തുടക്കത്തിൽ ആർക്കുമായില്ല. ഹൗറയിൽ നിന്ന് രാവിലെ 7.30ന് എറണാകളം സൗത്ത് സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ് ഫോമിലെത്തിയ അന്ത്യോദയ എക്സ്പ്രസായിരുന്നു വില്ലൻ. യാത്രഅവസാനിപ്പിച്ച ട്രെയിൻ തനിയെ പിന്നോട്ടുരുണ്ട് സൗത്ത് റയിൽവേ സ്റ്റേഷന് തുടക്കത്തിലുള്ള സിഗ്നൽ മറികടന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇലക്ട്രോണിക് സിഗ്നൽ സംവിധാനം അതോടെതകരാറിലായി. തുടർന്ന് സാധാരണ സിഗ്നൽ സംവിധാനത്തിലേക്ക് മാറ്റി എറണാകുളത്തു നിന്ന് പുറപ്പെടുന്ന ഏതാനും ട്രെയിനുകൾ കടത്തിവിട്ടു. ട്രാക്കുകളിൽ കുടുങ്ങിയ ട്രെയിനുകൾ ഒാട്ടം തുടങ്ങാൻ പിന്നെയും വൈകി. അതോടെ യാത്രാക്കാരും പ്രതിഷേധിച്ചു
ഇടയ്ക്കിറങ്ങിയ യാത്രക്കരിൽ പലരും യാത്ര ബസിലേക്ക് മാറ്റി. എങ്കിലും അത്യാവശ്യകാര്യങ്ങൾക്കിറങ്ങിയ പലരും വലഞ്ഞു, ട്രയിൻ ഗതാഗതം പൂർവസ്ഥിതിയിലാകാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് റയിൽവേ കണക്കാകകുന്നത്