പതിറ്റാണ്ടുകൾ ഉപയോഗശൂന്യമായി കിടന്ന പാറമടയിൽ മൽസ്യകൃഷി ചെയ്ത് നൂറുമേനി വിളയിച്ച് കർഷകസംഘം. കോതമംഗലം വാരപ്പെട്ടിയിലാണ് അഞ്ചംഗസംഘം മൽസ്യകൃഷിയിൽ വിജയം കൊയ്തത്.
ആറു മാസം മുൻപ്്വരെ മാലിന്യക്കുപ്പയായിരുന്ന പാറമടയിൽ വിളഞ്ഞതാണ് ഈ മീനുകൾ. മൽസ്യ സമൃദ്ധി പദ്ധതിയിലൂടെ ലഭിച്ച മീൻകുഞ്ഞുങ്ങളെയാണ് പരീക്ഷണാടിസ്ഥാനത്തിൽ പാറമടയിൽ നിക്ഷേപിച്ചത്. ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറിയുമായിരുന്നു തീറ്റ. വിളവെടുത്തപ്പോഴാകട്ടെ എല്ലാവരും ഞെട്ടി. റൂഹുവും, പിരാനയും, ഗ്രാസ്പാർക്കുമൊക്കെ ആവശ്യംപോലെ.
പദ്ധതി വിജയമായതോടെ വാരപ്പെട്ടിയിലെ മറ്റ് പാറമടകളിലേക്കും മൽസ്യകൃഷി വ്യാപിപ്പിക്കാനാണ് കർഷകകൂട്ടായ്മയുടെ തീരുമാനം. വിഷരഹിത മൽസ്യം വിപണിയിലെത്തിക്കുന്നതിനൊപ്പം പാറമടകളെ ശുദ്ധജല സ്രോതസാക്കി മാറ്റുകകൂടിയാണ് ലക്ഷ്യം.