മാലിന്യ സംസ്കരണത്തിന് നടപടികൾ സ്വീകരിക്കാതെ കൊച്ചി കളമശ്ശേരി നഗരസഭാ അധികൃതർ. നഗരത്തിൽ പലയിടത്തും മാലിന്യകൂമ്പാരങ്ങൾ നിറഞ്ഞിട്ട് നാളേറെയായെങ്കിലും ഇവ നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. സാംക്രമിക രോഗങ്ങളുൾപ്പടെ പടരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ അനാസ്ഥ
കളമശ്ശേരി മെഡിക്കൽ കോളജിന്റെ നടപ്പാതയുടെ വശങ്ങളിലായി കിലോമീറ്ററുകളോളം ഇതേ അവസ്ഥയിലായിട്ട് നാളേറെയായി. അറവു മാലിന്യങ്ങളുൾപ്പടെയുളളവദീവസങ്ങളോളം റോഡരികിൽ കിടന്നിട്ടും കൃത്യമായി നീക്കം ചെയ്യാൻ നഗരസഭയ്ക്ക് താൽപര്യമില്ല. കാരണമായി പറയുന്നത് ജീവനക്കാരുടെ കുറവും.
മെഡിക്കൽ കോളജിന് സമീപം മാത്രമല്ല നഗരത്തിലെ മറ്റ് പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിയിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല. മാലിന്യം നീക്കം ചെയ്യാനോ അവ നിക്ഷേപിക്കുന്നത് തടയാനോ ശ്രമിക്കാത്ത നഗരസഭാ അധികൃതരുടെ പ്രവർത്തനങ്ങൾ രോഗം വിളിച്ചു വരുത്തും എന്ന് വേണം പറയാൻ.