E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

അണക്കെട്ടിന്റെ സുപ്രധാന ഭാഗങ്ങള്‍ ബലപ്പെടുത്തി ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാടിന്റെ നീക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുപ്രധാന ഭാഗങ്ങള്‍ ബലപ്പെടുത്തി ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാടിന്റെ നീക്കം തുടരുന്നു. നിര്‍മാണ സാമഗ്രികള്‍ അണക്കെട്ടിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് ഉപസമിതി യോഗത്തില്‍ അനുവാദം തേടി. നിര്‍മ്മാണത്തെക്കുറിച്ചുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവ ബലപ്പെടുത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം. അഞ്ചിടങ്ങളില്‍ കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ ബലപ്പെടുത്തല്‍ ജോലികള്‍ നടത്തുക.ഇതിനായി 300 ലോഡ് കരിങ്കല്ല് കൊണ്ടു പോകാനുള്ള അനുമതിയാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്്. ഉപസമിതി യോഗം അടിയന്തിരമായി ചേര്‍ന്ന് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു. പണികളുടെ രൂപ രേഖയും എസ്റ്റിമേറ്റും ഹാജരാക്കുന്ന മുറയ്ക്ക് അനുമതി നല്‍കാമെന്നാണ് കേരളത്തിന്റെ നിലപാട്. രേഖകള്‍ അടുത്ത യോഗത്തില്‍ എത്തിക്കാമെന്ന് തമിഴ്‌നാട് അറിയിച്ചു. നിലവില്‍ റിസര്‍വോയറിന്റെ 115 അടിയില്‍ നിന്നുമാണ് ബേബി ഡാം പണിതിരിക്കുന്നത്.

ഈ അളവില്‍ നിന്നും 50 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്താനാണ് തമിഴ്‌നാടിന്റെ നീക്കം. പ്രധാന അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും ഇടയിലുള്ള ഭാഗത്ത് അഞ്ച് അടി ഉയരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഈ നിര്‍മാണത്തിന്റെ മറവില്‍ കൂടുതല്‍ സിമന്റും മണലും കൊണ്ടുപോകാനുള്ള തമിഴ്‌നാടിന്റെ നീക്കം കേരളം നേരത്തെ തടഞ്ഞിരുന്നു. അത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തികാതിരിക്കാനാണ് തമിഴ്‌നാട് ഇത്തവണ മുന്‍കൂര്‍ അനുമതി തേടിയത്. ബലപ്പെടുത്തല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത മഴക്കാലത്തു തന്നെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 152 അടിയിലേക്ക് ഉയര്‍ത്തുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :