പതിമൂന്നുകാരന്റെ സംഗീത സംവിധാനത്തിൽ ഗായകരായി മാതാപിതാക്കൾ. കോട്ടയം സ്വദേശിയായ തേജസ് എബി ജോസഫാണ് ആൽബങ്ങളിലൂടെ സംഗീത സംവിധാന രംഗത്തെ പുതിയ താരമായിരിക്കുന്നത്.
ഗായകരായ അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതസംവിധായകനായ മകനും. നാലാം വയസിൽ കളിപ്പാട്ടമായി കിട്ടിയ പിയാനോയിൽ നിന്ന് ഈ കൊച്ചുമിടുക്കന്റെ സംഗീതയാത്ര തുടങ്ങിയത്. വെറും കുട്ടിക്കളിയെന്ന് ആദ്യംകരുതിയെങ്കിലും ഊണിലും ഉറക്കത്തിലുമെല്ലാം പിയാനോയൊടുള്ള എബിയുടെ താൽപര്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. അഞ്ചാം വയസിൽ സംഗീതം അഭ്യസിച്ച് തുടങ്ങിയ എബി പതിനൊന്നാം വയസിൽ ആദ്യ ആൽബം പുറത്തിറക്കി. പിന്നീടുള്ള രണ്ടുവർഷത്തിനിടെ നാല് ആൽബങ്ങൾ കൂടി പുറത്തിങ്ങി. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുള്ള ആദരസൂചകമായി അമ്മാ ഉനക്കായി എന്ന പേരിൽ പുത്തിറങ്ങിയ ആൽബം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. തേജസിന്റെ മാതാപിതാക്കളാണ് പാടിയത്.
മകന്റെ കഴിവ് തിരിച്ചറിഞ്ഞതാണ് തങ്ങളുടെ ജീവിത്തിലെ വലിയ വിജയമെന്ന് തേജസിന്റെ മാതാപിതാക്കളായ എബിയും ദീപും പറയുന്നു. സംഗീതകുലപതി സാക്ഷാൽ ഇളയരാജയ്ക്ക് മുന്നിലും തന്റെ കഴിവുകൾ അവതരിപ്പിക്കാൻ തേജസിന് അവസരം ലഭിച്ചു. സംഗീത സംവിധായകൻ ശരത്് തേജസിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്.സിനിമയിൽ സംഗീതം ചെയ്യാണമെന്നാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ തേജസിന്റെ സ്വപ്നം.