പൊലീസ് സ്റ്റേഷൻ മുറ്റത്ത് വിഷരഹിത പച്ചക്കറികള്‍ വിളയിച്ച് വിഷുക്കാലത്തെ വരവേല്‍ക്കുകയാണ് തൃശൂരിലെ നെടുപുഴ പോലീസ്. പച്ചക്കറികൾ വിറ്റ് കിട്ടുന്ന തുക നിര്‍ധന രോഗികളുടെ ചികിത്സയ്ക്ക് നൽകാനാണ് തീരുമാനം.
വാഴക്കുലയും മത്തനും പടവലുമൊക്കെ വിളഞ്ഞ് നില്‍ക്കുന്നത് ഏതെങ്കിലും കൃഷി തോട്ടത്തിലല്ല. നെടുപുഴ പൊലീസ് സ്‌റ്റേഷന്റെ മുറ്റത്താണ്. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പോലീസ് അസോസിയേഷന്‍ സിറ്റി യൂണിറ്റിന് കൃഷി ചെയ്തത്. വർഷങ്ങളായി കൂടിക്കിടന്ന വാഹനങ്ങൾ നീക്കിയും കാട് വെട്ടിത്തെളിച്ചും സ്റ്റേഷൻ പരിസരത്തെ അമ്പത് സെന്റ് സ്ഥലം പൊലീസുകാർ കൃഷിയിടമാക്കി മാറ്റി.
കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ വിതച്ച പച്ചക്കറികളുടെ വിളവെടുപ്പാണ് പൊലീസുകാർ ഒത്തുചേർന്ന് നടത്തിയത്. ഈ പച്ചക്കറികൾ ലേലം ചെയ്ത് കിട്ടുന്ന തുക മുഴുവൻ നിര്‍ധന രോഗികളുടെ ചികിത്സ സഹായത്തിനായി കൈമാറിം.വരുംവർഷവും കൃഷിപ്പണി തുടരാനാണ് തീരുമാനം.