കളമശേരി മെഡിക്കൽ കോളജിലെ വിദ്യാർഥിനി ഷംനയുടെ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സഹകരിക്കുന്നില്ലെന്ന പരാതിയുമായി പിതാവ് രംഗത്ത്. മരിച്ചതിന് ശേഷമാണ് ഷംനയെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡ്യൂട്ടി ഡോക്ടർ വ്യക്തമാക്കുന്ന ഫോൺ സംഭാഷണവും ഷംനയുടെ പിതാവ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി തേടിയുടെ ഈ പിതാവിന്റെ അലച്ചിൽ എട്ട് മാസം പിന്നിടുന്നു. ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പിന്റെ ആദ്യ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഡിഎംഇയുടേയും മെഡിക്കൽ കോളജ് അധികൃതരുടേയും നിസഹകരണം മൂലം അന്വേഷണ റിപ്പോര്‌ട്ട് സമർപ്പിക്കാൻ കഴിയുന്നില്ല. മെഡിക്കൽ അപെക്സ് ബോഡിയുടെ യോഗം ചേർന്നാൽ മാത്രമേ ക്രൈംബ്രാഞ്ചിന് അന്വേഷണ റിപ്പോർട്ട് തയാറാക്കാൻ സാധിക്കൂ. മരണശേഷമാണ് കുട്ടിയെ വിദഗ്ധചികിത്സക്കെന്ന പേരിൽ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡ്യൂട്ടി ഡോക്ടർ കൃഷ്ണമോഹൻ വ്യക്തമാക്കുന്ന ഫോൺസംഭാഷണവും അബൂട്ടി പുറത്തുവിട്ടു.
മരണത്തിന് ഉത്തരവാദികളെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയ രണ്ട് ഡോക്ടർമാരും ഇപ്പോഴും കളമശേരി മെഡിക്കല് കോളജിൽ ജോലി തുടരുകയാണ്. സർക്കാർ അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈപറ്റുന്നില്ലെന്നും അബൂട്ടി വ്യക്തമാക്കി. നീതികിട്ടും വരെ പോരാട്ടം തുടരാനാണ് പൊന്നോമനമകളെ നഷ്ടമായ ഈ പിതാവിന്റെ തീരുമാനവും