സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പദ്ധതിവിഹിതം ചെലവഴിച്ച നഗരസഭയായി കൂത്താട്ടുകുളം. സാമ്പത്തിക വർഷം അവസാനിക്കുമ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിവിഹിതത്തിൻറെ 99.76 ശതമാനവും കൂത്താട്ടുകുളം ചെലവഴിച്ചു
പുതുതായി രൂപികരിക്കപ്പെട്ട നഗരസഭയാണെങ്കിലും വ്യക്തമായ ആസൂത്രണത്തിലൂടെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഉദ്ദ്യഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് ഫലം കണ്ടു. 99.76 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു എന്ന അഭിമാനനേട്ടമാണ് കൂത്താട്ടുകുളം സ്വന്തമാക്കിയത്. നഗരസഭയ്ക്കുള്ളിലെ 25 റോഡുകളുടെ അറ്റകുറ്റപ്പണിയും വയോമിത്രം പദ്ധതിയുടെ നടത്തിപ്പും ഉൾപ്പെടെ ജനോപകാര പ്രദമായ പരിപാടികളാണ് നടപ്പാക്കിയത്. ഒരു കോടി എൺപത്തിമൂന്നു ലക്ഷം രൂപ പദ്ധതികൾക്കായി ചെലവിട്ടു. കഴിഞ്ഞ വര്‍ഷത്തെ സ്‌പില്‍ ഓവര്‍വര്‍ക്കുകള്‍ കൂടി പരിഗണിക്കുമ്പോല്‍ 116 % മാണ് ചെലവിട്ട പദ്ധതി വിഹിതം.
നികുതി വരുമാനത്തിലും നഗരസഭ വന്‍മുന്നേറ്റമാണ് ഇക്കഴിഞ്ഞ സാമ്പത്തീകവര്‍ഷം നടത്തിയത്. പദ്ധതി വിഹിതം നന്നായിചിലവഴിച്ചതിനാല്‍ രണ്ടു കോടിരൂപ അടുത്ത സാമ്പത്തീക വര്‍ഷം നഗരസഭക്ക് കൂടുതലായി ലഭിക്കും.