കളമശേരി മെട്രോ സ്റ്റേഷന്‍നിര്‍മാണത്തിന് അപ്പോളോ ടയേഴ്സിന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. തർക്കത്തിലായിരുന്ന ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍വ്യവസായ ആവശ്യത്തിനായി നൽകിയ ഭൂമി വിപണി വിലയ്ക്ക് ഏറ്റെടുക്കാനുള്ള ജില്ലാഭരകൂടത്തിന്റെ തീരുമാനം നേരത്തെ വിവാദമായിരുന്നു.
കളമശേരി മെട്രോ സ്റ്റേഷനിലെ പാർക്കിങ് യാർഡിനും മറ്റ് അനുബന്ധ വികസന പ്രവർത്തനങ്ങൾക്കുമായാണ് സ്ഥലം ഏറ്റെടുത്തത്. സർക്കാർ തൊന്നൂറ്റിഒൻപത് വർഷത്തേക്ക് അപ്പോളോ ടയേഴ്സിന് പാട്ടത്തിന് നൽകിയിരിക്കുന്ന ഭൂമിയിൽ നിന്ന് ഒന്നരയേക്കറാണ് ഏറ്റെടുത്ത്. തർക്കങ്ങൾക്കും മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനുമൊടുവിലാണ് നടപടി. ഭൂമിക്ക് വിപണി വില നല്‍കണമെന്ന അഭിപ്രായമായിരുന്നു എറണാകുളം ജില്ലാ ഭരണകൂടത്തിന്. എന്നാൽ സർക്കാർ പാട്ടതിന് നൽകിയിരിക്കുന്ന ഭൂമി വിൽക്കാൻ കമ്പനിക്ക് അധികാരമില്ലെന്ന് കെഎംആർഎൽ നിലപാടെടുത്തു.തര്‍ക്കമായതോടെ അപ്പോളോ ടയേഴ്സിന് പണം നല്‍കാനുളള ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം സര്‍ക്കാര്‍തടഞ്ഞു.പിന്നീട് വിഷയം ഹൈക്കോടതിയിലെത്തി. സർക്കാരിന് അനുകൂലമായി കോടതി ഉത്തരവ് വന്നതോടെ ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഒന്നരയേക്കർ സ്ഥലത്തിന്റെ പാട്ടതുകയും അതിന്റെ പലിശയും മാത്രമായിരിക്കും അപ്പോളോ ടയേഴ്സിന് നൽകുക. ഇതുവഴി നാല്‍പ്പത് കോടി രൂപയയാണ് കെ.എം.ആർ.എല്ലിന് ലാഭം.