തിരുവല്ല നഗരസഭാ ചെയർമാന്‍ സ്ഥാനത്തെ ചൊല്ലി കോണ്ഗ്രസില്‍ ചേരിപ്പോര് മുറുകുന്നു. രാജി വയ്ക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കർശന
നിർദേശം ചെയർമാന്‍ കെ.വി.വർഗീസ് തള്ളി. നിർദേശം അംഗീകരിക്കാതിരുന്നാല്‍ പാർട്ടിതല നടപടിയുണ്ടാകുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.
തിരുവല്ല നഗരസഭാ ഭരണത്തില്‍ കോണ്ഗ്രസിന് ലഭിച്ച രണ്ടര വർഷത്തെ ചെയർമാന്‍ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നിലവിലെ ചെയര്മാനായ കെവി
വര്ഗീസിനും കോണ്ഗ്രസിലെ മറ്റൊരംഗവുമായ ആര്.ജയകുമാറിനും വീതിച്ചു നല്കാന് ഡിസിസി തലത്തില് കരാറുണ്ടായിരുന്നു. മാര്ച്ച് മുപ്പതിയൊന്നികം
രാജി വെയ്ക്കണമെന്ന് നിലവിലെ ചെയര്മാന് കെവി വര്ഗീസിനു ഡിസിസി നേതൃത്വം കര്ശന നിര്ദേശവും നല്കിയിരുന്നു. എന്നാല് അനുവദിച്ച കാലവധി
പൂര്‍ത്തിയായിട്ടും കെ.വി വര്ഗീസ് രാജിവെയക്കാന് തയ്യാറായില്ല. വിഷയം ചര്ച്ചചെയ്യാന് ഡിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില് തിരുവല്ലയില് ചേര്ന്ന
പാര്ട്ടി നേതൃയോഗത്തിലും രാജി സംബന്ധിച്ച് വൃക്തത നല്കാന്‍ കെ.വി വര്ഗീസ് തയ്യാറായില്ല.
കെ.വി വര്ഗീസിനു പകരം പരിഗണിക്കുന്ന ആര്.ജയകുമാറിന് പാർട്ടിയുടെയും ഘടക്ഷികളുടെയും ഉറച്ച പിന്തുണയുണ്ട്. അതേസമയം രാജി വയ്ക്കുന്ന കാര്യം
ആലോചനയിലില്ലെന്നാണ് വര്ഗീസ് അനുകൂല നേതാക്കാളുടെ പ്രതികരണം. ഇതോടെ നഗരസഭയില് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവും
സജീവമായിട്ടുണ്ട്.