എറണാകുളം പെരുമ്പാവൂരിൽ പത്തു വയസുകാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻമാർ പിടിയിൽ. പീഡനത്തിന് കൂട്ടുനിന്ന അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ച കാര്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി അമ്മ കാമുകൻമാരിൽ നിന്ന് പണം തട്ടിയിരുന്നതായും പൊലീസ് കണ്ടെത്തി.
ഇടുക്കി സൂര്യനെല്ലി സ്വദേശി ശേഖറും, കോതമംഗലം ടിബി കുന്ന് സ്വദേശി ജോയിയും.ശേഖറിന് അമ്പതു വയസാണ് പ്രായം., ജോയിക്ക് അറുപതും. പെരുമ്പാവൂർ സ്വദേശിയായ വീട്ടമ്മയുമായി ഇരുവരും രഹസ്യ ബന്ധത്തിലായിരുന്നു.ഇവരുടെ മകളായ പത്തു വയസുകാരിയെയാണ് രണ്ടു പേരും ചേർന്ന് കഴിഞ്ഞ ഒരു വർഷക്കാലം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ അമ്മയ്ക്കും പീഡന വിവരം അറിയാമായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യം അമ്മ പുറത്തറിയിച്ചില്ല. പരാതിപ്പെടുപ്പോൾ കുട്ടിയെ പട്ടിണിക്കിടുകയും മർദ്ദിക്കുകയും ചെയ്യുക പതിവായിരുന്നെന്നും പൊലീസ് പറയുന്നു. മാത്രമല്ല പീഡന വിവരം പുറത്തു പറയാതിരിക്കാൻ കുട്ടിയുടെ അമ്മ കാമുകൻമാരിൽ നിന്ന് ഇടയ്ക്കിടെ പണം വാങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ അമ്മയുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.
കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കുറുപ്പംപടി സി.ഐ.സി.ജെ.കുര്യാക്കോസ്, എസ്.ഐ.പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.