കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിൽസ വൈകിയതിനെ തുടർന്ന് വിദ്യാർഥി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെറിൻ മൈക്കിളിന്റെ സഹപാഠികളും അധ്യാപകരും പ്രകടനം നടത്തി. മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപെട്ടു.
ഏക ആശ്രയമായിരുന്ന ചെറുമകന്റെ മരണം എലിസബത്തിനെ തളർത്തിയിരിക്കുകയാണ്. ജെറിന് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചതാണ്.പിന്നാലെ അച്ഛൻ വേറെ വിവാഹം കഴിച്ചതോടെ അമ്മുമ്മക്കൊപ്പാമായിരുന്നു ജെറിന്റെ താമസം.വയറുവേദയ്ക്ക് ചികിൽസയ്ക്കായി കളമശേരി മെഡിക്കൽ കോളജിലേക്ക് പോയ ചെറുമകൻ മരിച്ചെന്ന് ഇപ്പോഴും ഇവർക്ക് വിശ്വസിക്കാനായിട്ടില്ല. ജെറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപെട്ടു.
ജെറിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് സഹപാഠികളും അധ്യാപകരും കൊച്ചി നഗരത്തിൽ പ്രകടനം നടത്തി. മരണത്തെക്കുറിച്ച് അന്വേഷക്കാൻ നിയോഗിച്ച മൂന്നംഗ സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിലത്തി തെളിവെടുത്തു.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇരുപത്തിയഞ്ചുകാരനായ ജെറിനെ വയറുവേദനയെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച പുലർച്ചെ മരിച്ചു.