കോട്ടയം ജില്ലയിലെ പിഴകിനടുത്തുള്ള മലയോര പ്രദേശമായ മണിയാക്കുംപാറയിൽ വർഷത്തിൽ വെറും ആറുമാസം മാത്രമാണ് നാട്ടുകാർക്ക് വെളളം കിട്ടുന്നത്. ശേഷിച്ച ആറുമാസം കുടിവെള്ളത്തിനായുള്ള ഇവരുടെ നെട്ടോട്ടം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രായമായവർക്ക് പുറമെ, പിഞ്ചുകുഞ്ഞുങ്ങളുമായി വീട്ടമ്മമാരും കുടിവെള്ള പാത്രവുമായി കിലോമീറ്ററുകൾ താണ്ടുകയാണ്. വെറും ഒരു നടപ്പാതയ്ക്കുറം വഴിപോലുമില്ലാത്ത ഇവിടെ നൂറോളം കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്
Advertisement