ഭിന്നശേഷിയുളളവരുടെ ചവിട്ടുനാടകത്തിന്റെ കാഴ്ചകളാണിനി. നായരമ്പലത്തെ കരുണ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് വൈകല്യങ്ങളെ അവഗണിച്ച് ചവിട്ടു നാടകവുമായി വേദിയിലെത്തുന്നത്
ക്യാമറ കണ്ട് ആദ്യമൊന്ന് അമ്പരന്നു. എന്നാൽ നാടകം തുടങ്ങിയതോടെ എല്ലാവരും ഉഷാറായി. പരസ്പരം സഹായിച്ചും ചിലപ്പോഴൊക്കെ മാഷിന്റെ സഹായം തേടിയും അവർ വേദിയിൽ നിറഞ്ഞു.
പൂർണത അവകാശപ്പെടുന്നില്ല. പക്ഷേ ഈ ചുവടുകൾക്ക് പ്രതീക്ഷയുടെ താളമുണ്ട്. വരികളിൽ പ്രതിഷേധവും. സമൂഹത്തിന്റെ ഭാഗമാണ് ഞങ്ങളുമെന്ന് ഉറക്കെ വിളിച്ചുപറയുകയാണിവർ.
കുട്ടികളും മുതിർന്നവരുമടങ്ങിയ പതിനാലംഗ നാടകസംഘത്തിന് പൂർണ പിന്തുണയുമായി രംഗത്തുളളത് പ്രിൻസിപ്പൽ സിസ്റ്റർ വിമൽ ഗ്രേയ്സാണ്. മനസ് ആഗ്രഹിക്കുന്നതുപോലെ അവതരിപ്പിക്കാൻ സാധിക്കുന്നില്ല എന്നതൊഴിച്ചാൽ കുട്ടികൾ സന്തുഷ്ടരാണെന്നാണ് നാടക അധ്യാപകൻപറയുന്നു
പൂർണ ബുദ്ധിവളർച്ചയെത്താത്ത നൂറ്റിയമ്പതോളം പേരാണ് കരുണയിലുളളത്. ഇവർക്ക് സഹായമായി 27 ജീവനക്കാരും. സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് ഈ ബുധനാഴ്ചയാണ് ചവിട്ടുനാടകം വേദിയിലെത്തുന്നത്