കുടിക്കാൻ വെള്ളമില്ല, യാത്ര ചെയ്യാൻ റോഡുമില്ല. അതാണ് അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ. കുടിവെള്ളപെപ്പിടാനായി റോഡ് പൊളിച്ചതോടെയാണ് ജനങ്ങളുടെ ദുരിതം ആരംഭിച്ചത്.
ഈ റോഡ് ഇങ്ങനെ കുഴിച്ചിട്ടിട്ട് മാസം ഒന്ന് കഴിഞ്ഞു.ചൊവ്വര ലിഫ്റ്റ് ഇറിഗേഷനിൽ നിന്നും കുടിവെള്ളം എളവൂർ മേഖലയിലേക്ക് എത്തിയ്ക്കുന്നതിന് പൈപ്പിടാൻ വേണ്ടിയാണ് അങ്കമാലി -പുളിയനം റോഡ് പൊളിച്ചത്. പക്ഷേ പണികൾ ഇതുവരെ തീർന്നില്ല. ഇതുവഴി വാഹനത്തിൽ മാത്രമല്ല നടന്ന് പോകാൻ പോലും പാടാണ്. പോരാത്തതിന് പൊടി ശല്യവും.
പതിനാറ് വർഷം മുൻപ് കോടികൾ ചിലവഴിച്ച കുടിവെള്ള പദ്ധതി വേണ്ട വിധം ഉപയോഗപ്പെടുത്താനായില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.