കാൻസറിനെ നേരിടാൻ ലോകത്തിന്റെ കൂട്ടായ്മ ആഹ്വാനം ചെയ്ത് ലോക കാൻസർ ദിനം. ആഗോളതലത്തിൽ കാൻസർ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കൂട്ടായോ ഒറ്റയ്ക്കോ ചെയ്യേണ്ട പരിശ്രമങ്ങൾക്കാണ് കാൻസർദിനം തുടക്കമിടുന്നത്. ' WE CAN. I CAN ' എന്ന മുദ്രാവാക്യവുമായാണ് ഈ വർഷത്തെ കാൻസർ ദിനാചരണം
കാൻസറിനെ നേരിടാനും പ്രതിരോധിക്കാനും ഡോക്ടറുടെ അറിവും മരുന്നിന്റെ ശക്തിയും മാത്രം പോരാ. സമൂഹത്തിന്റെ കൈത്താങ്ങും കരുതലും വേണമെന്നാണ് ലോക കാന്‍സർ ദിനം ഓർമിപ്പിക്കുന്നത്. ഇതിനായി വ്യക്തിക്കും സമൂഹത്തിനും ചെയ്യാവുന്ന കാര്യങ്ങളുണ്ട്. ഇതാണ് WE CAN. I CAN എന്ന മുദ്രാവാക്യത്തിന്റെ സാരാംശം. ആരോഗ്യകരമായ പരിസ്ഥിതി, മികച്ച ചികിൽസയും പരിചരണവും ലഭ്യമാക്കുക, ആരോഗ്യ, സാമൂഹിക, സാമ്പത്തിക നയരൂപീകരണം എന്നിവ നമുക്ക് ഒന്നായി ചെയ്യാനാകും.
ഇതിന് പുറമെ, ജീവിതശൈലിയിലെ മാറ്റം, കാന്‍സറിനെക്കുറിച്ചുളള അവബോധം , അറിവ് പങ്കുവയ്ക്കൽ , സ്നേഹവും സഹായവും നൽകുക തുടങ്ങിയവ നാമൊരോരുത്തർക്കും വ്യക്തിപരമായും ചെയ്യാവുന്നവയാണ്. ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും ചെയ്യുന്ന ഒട്ടേറെ പരിശ്രമങ്ങളിലൂടെ കാൻസർരോഗത്തെ മറികടക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തിൽ പാരിസിൽ ചേർന്ന World Summit Against Cancer for the Millenniumത്തിലാണ് കാൻസർ ദിനാചരണത്തിന് തുടക്കമിട്ടത്. പതിനഞ്ച് വർഷം പിന്നിട്ട കാൻസർ ദിനാചരണത്തിൽ WE CAN. I CAN എന്ന സന്ദേശത്തിലൂന്നി വരുന്ന മൂന്നുവർഷം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കാൻസർ വിദഗ്ധനും സർജിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ.തോമസ് വർഗീസ് പുലർവേളയിൽ അതിഥിയായി ചേരുന്നു. കേരള കാൻസർ കെയർ സൊസൈറ്റിയുടെ പ്രസിഡന്റാണ് ഇദ്ദേഹം. കൂടാതെ കൊച്ചി റിനൈ മെഡിസിറ്റിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്നുമുണ്ട്. കാൻസർ സംബന്ധിച്ച സംശയങ്ങൾക്ക് ഡോ.തോമസ് വർഗീസ് മറുപടി പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.