മനസാണ് കാൻസറിനെ അതിജീവിക്കാനുള്ള ഏറ്റവും വലിയ മരുന്നെന്ന് ജീവിതംകൊണ്ട് തെളിയിച്ച കോഴിക്കോട്ടെ ഒരു ആർകിടെക്ടിനെയാണ് ലോക കാൻസർ ദിനംത്തിൽ കേരളകാൻ പരിചയപ്പെടുത്തുന്നത്. രോഗത്തെ അതിജീവിച്ചശേഷമുളളള ഒമ്പതുവർഷങ്ങളിലെ തിരിച്ചറിവുകൾ തന്റെയുള്ളിലെ വ്യക്തിയെ കൂടുതൽ തേച്ചുമിനുക്കിയതിന്റെ അനുഭവസാക്ഷ്യമാണ് സിന്ധുവിന് പങ്കുവെക്കാനുള്ളത്.
ക്യാൻസർ, പോരാടാൻപോലും നിൽക്കാതെ ആയുധം വച്ച് കീഴടങ്ങേണ്ട ഒരു ശത്രുവല്ലെന്ന് തന്നെപറയും സിന്ധു. ചില തിരിച്ചറിവുകൾക്ക്, സ്വയം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്ന ഒരു രോഗാവസ്ഥ മാത്രമാണെന്ന് പഠിപ്പിച്ചത് അനുഭവങ്ങളാണ്.ഒൻപതുവർഷംമുൻപ് സ്വന്തമായി ആർകിടെക്ചർ സ്ഥാപനം ആരംഭിച്ചയുടനെയായിരുന്നു അപ്രതീക്ഷിതമായി രോഗത്തിന്റെ വരവ്. ആദ്യം പകച്ചെങ്കിലും കുറെ നല്ല മനുഷ്യരും ആത്മീയതയും തണലായി. കൂടെ നിൽക്കേണ്ടവർ രോഗം മാറില്ലെന്ന് പറഞ്ഞ് വഴിയിലുപേക്ഷിച്ചെങ്കിലും അതും അതിജീവനത്തിന് കരുത്താക്കി സിന്ധു ജീവിതത്തിലേക്ക് മടങ്ങി
ജോലിത്തിരക്കുകൾക്കിടയിൽ സിന്ധുവിനിന്ന് രോഗത്തെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. കാൻസറിന് ശരീരത്തിൽനിന്ന് മനസിലേക്കുളള വാതിലുകൾ കൊട്ടിയടക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സിന്ധുവിന്റെ വാക്കുകൾ. മുന്നോട്ടുള്ള വലിയ ജീവിതത്തെ സ്നേഹിക്കാൻ സഹായിക്കുന്നതും തിളക്കമുള്ള ഈ പുഞ്ചിരി തന്നെ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.