കേരള കാന്‍റെ ഭാഗമയി സംഘടിപ്പിച്ച കാന്‍സര്‍ വിദഗ്ധന്‍ പങ്കെടുത്ത ചര്‍ച്ച തല്‍സമയം ഫെയ്സ് ബുക്കിലൂടെ കണ്ടത് ഒരു ലക്ഷത്തിലേറെപേര്‍. ആസ്റ്റര്‍ മെഡ്സിറ്റിയിലെ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വിവേക് രാധാകൃഷ്ണനാണ് രക്താര്‍ബുദം സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. കാന്‍സര്‍ മുക്ത കേരളത്തിനായി മനോരമ ന്യൂസ് തുടക്കമിട്ട കേരള കാന്‍ പദ്ധതി സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതിന്‍റെ തെളിവായി ഫെയ്സ് ബുക്ക് ലൈവിലെ പ്രേക്ഷപങ്കാളിത്തം
രക്താര്‍ബുദത്തിന്‍റെ കാരണങ്ങള്‍ മുതല്‍ ആധുനിക ചികില്‍സാരീതികള്‍വരെ ചര്‍ച്ച ചെയ്ത പരിപാടിയില്‍ ഏറ്റവുംകൂടുതല്‍പേര്‍ ചോദിച്ചത് രക്താര്‍ബുദം ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുമോ എന്നാണ് . സ്റ്റംസെല്‍ ചികില്‍സ, ഇമ്മ്യുണോതെറാപ്പി, ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങിയ ആധുനിക ചികില്‍സാരീതികളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി
രോഗത്തെ സംബന്ധിച്ച തെറ്റായ ധാരണകളും ചര്‍ച്ചാവിഷയമായി . വരും ദിവസങ്ങളിലും ഇത്തരം സംശയനിവാരണ ചര്‍ച്ചകള്‍ കേരള കാന്‍റെ ഭാഗമായി മനോരമ ന്യൂസ് സംഘടിപ്പിക്കും
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.