സര്‍ക്കാര്‍ ആശുപത്രികളിലോ സ്വകാര്യ മേഖലയിലോ കാന്‍സര്‍ ചികിത്സ സംവിധാനങ്ങളില്ലാത്ത കാസര്‍കോട്് ജില്ലയില്‍ അമ്പത് ശതമാനം കാന്‍സറുകളും തിരിച്ചറിയുന്നത് അവസാന ഘട്ടത്തില്‍. കീമോ തെറാപ്പി പോലും ലഭ്യമല്ലാത്ത ജില്ലാജനറല്‍ ആശുപത്രിയിലെ പാലീേയറ്റീവ് കെയര്‍ യൂണിറ്റില്‍ കാണാൻ കഴിയുക ജില്ലയുടെ അസൗകര്യങ്ങളുടെ നേര്‍ സാക്ഷ്യങ്ങള്‍
കാന്‍സര്‍ ചികിത്സ സംവിധാനങ്ങളൊന്നുമില്ലാത്ത ഒരു ജില്ല, ഇവിടെയെന്തുണ്ടെന്നറിയാന്‍ ജില്ലാജനറല്‍ ആശുപത്രിയിലെത്തിയ ഞങ്ങള്‍ക്ക് വേദന സംഹാരി കഴിച്ച് കഴിയുന്ന ഒരു പറ്റം രോഗികളെ കാണിച്ചു തന്നു ആശുപത്രി സൂപ്രണ്ട്,
പാലീയേറ്റീവ് െകയര്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ വാര്‍ഡില്‍ ജീവിതം യാചിക്കുന്ന കുറെ മുഖങ്ങള്‍,തളം കെട്ടി നില്‍ക്കുന്ന നിസ്സാഹായവസ്ഥ,ആകെയുള്ള മാമോഗ്രാം യന്ത്രം പോലും പ്രവര്‍ത്തിപ്പിയ്ക്കാനായിട്ടില്ല. കാസര്‍കോട്ട് നിന്നും പതിനാറ് മണിക്കൂര്‍ സഞ്ചരിച്ച് തിരുവനന്തപുരം ആര്‍സിസിയിലും മറ്റും ചികിത്സയ്ക്ക് പോയി മടങ്ങിയവരാണിവരാണ് ഇവിടെയുള്ളത്‍.
ചിലര്‍ മംഗലാപുരത്തും തലശ്ശേരി കാന്‍സര്‍ സെന്ററിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സിച്ചവരാണ് പലര്‍ക്കും എവിടെയാണ് നല്ല ചികിത്സയുള്ളതെന്ന് പോലും അറിയില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം കയറിയിറങ്ങി വിദ്ഗദ ചികിത്സ കിട്ടാതെ രോഗം മൂര്‍ഛിക്കുമ്പോഴാണ് കാന്‍സര്‍ തിരിച്ചറിയുന്നത്.
Advertisement