സംസ്ഥാനത്ത് എത്ര കാൻസർ രോഗികളുണ്ട്? ഉത്തരം ആർക്കുമറിയില്ല. കാൻസർ വ്യാപനത്തെക്കുറിച്ച് പഠിക്കാൻ ഒരു വർഷം മുമ്പ് നിയോഗിച്ച വിദ്ഗ്ധ ഡോക്ടർമാരുടെ സമിതി ഒരുതവണ യോഗം ചേർന്നതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. കാൻസർ രോഗികൾ പെരുകുമ്പോഴും സർക്കാരിന്റെ ഇടപെടലുകൾ പ്രഹസനമാകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്.
ഒാരോ വർഷവും സംസ്ഥാനത്ത് എത്ര പുതിയ കാൻസർ രോഗികളുണ്ടാകുന്നുണ്ട്. ആർ.സി.സിയിൽ എത്തുന്ന രോഗികളുടെ മൂന്നിരട്ടിയോ അല്ലെങ്കിൽ നാലിരട്ടിയോ. ഇങ്ങനെ ഒഴുക്കൻ മട്ടിലുള്ള ഒരു ഉത്തരമേ ആരോഗ്യവകുപ്പിന് ഇപ്പോഴും പറയാനാള്ളു. 2015 ഒാഗസ്റ്റിലാണ് തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ ഡയറക്ടർ ഡോ പോൾ സെബാസ്റ്റ്യനും ഡോ. വി.പി ഗംഗാധരനും അടങ്ങിയ ആറംഗ പഠന സമിതി രൂപീകരിച്ചത്.
റജിസ്ട്രി യാഥാർഥ്യമായാൽ മാത്രമേ രോഗത്തിന്റ വ്യാപ്തി, കാരണങ്ങൾ,രോഗ വ്യാപനം തടയാനുള്ള മാർഗങ്ങൾ ഇതെല്ലാം കണ്ടെത്താനാകൂ.അതനുസരിച്ച് മാത്രമേ ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കാനാകൂ. എന്തിനും ഏതിനും സമിതി രൂപീകരിച്ച് കണ്ണിൽ പൊടിയിടുന്ന പതിവു സർക്കാർ സമീപനം തന്നെയായി മാരക രോഗത്തിന്റെ കാര്യത്തിലും.