സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ കാൻസർ പ്രതിരോധശേഷി അന്വേഷിച്ച് കേരള കാൻ യാത്ര. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സർക്കാർ മേഖലയിൽ ചികിൽസാ സൗകര്യങ്ങള്‍ ലഭ്യമാണോ എന്നാണ് അന്വേഷണം. തിരുവനന്തപുരത്തു നിന്ന് ബിജി തോമസും കാസർകോട്ടു നിന്ന് വി.രഞ്ജിത്തും നടത്തുന്ന യാത്രയ്ക്ക് നാളെ തുടക്കമാകും.
സംസ്ഥാനത്ത്കാൻസർ രോഗികളുടെ എണ്ണം കൂടിക്കൂടിവരുന്നു. ഒരോ വർഷം നാൽപത്തിയയ്യായിരത്തോളംപേര്‍ക്ക് രോഗം പിടിപെടുന്നതായാണ് കണക്ക്
നേരിടാൻ കരുത്തും ധൈര്യവുമുണ്ട് നമുക്ക്. പക്ഷേ എവിടെ ചികില്‍സിക്കും. എത്ര സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ആർ.സി.സിയിൽ മാത്രം ഇത്ര തിരക്ക് കൂടാന്‍ പ്രത്യേകിച്ച് കാരണമുണ്ടോ ? മലബാറിലെയും മധ്യകേരളത്തിലും രോഗികള്‍ക്കും ആശ്രയം ആര്‍.സി.സി മാത്രമാണോ ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് യാത്ര. ഉത്തരം കണ്ടെത്തുക മാത്രമല്ല, അധികാരികളെ ബോധ്യപ്പെടുത്തി പരിഹരിക്കുന്നതിനുള്ള ശ്രമവും ഉണ്ടാകും
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.