വടക്കൻ കേരളത്തിലും സ്തനാർബുദം വർധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരുപതിനും ഇരുപത്തിയഞ്ചിനുമിടയിൽ പ്രായമുള്ളവരിലും രോഗബാധയുള്ളതായാണ് പഠനങ്ങള്‍ പറയുന്നത്. മലബാർ കാൻസർ സെന്ററില്‍ ചികില്‍സയ്ക്കെത്തുന്നവരില്‍ മുപ്പത് ശതമാനത്തിലേറെയും സ്തനാർബുദം ബാധിച്ചവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ കാൻസർ രജിസ്ട്രിയനുസരിച്ചുള്ള കണക്കുകളാണിത്,സ്തനാർബുദം പെരുകുന്നു.ഗർഭാശയ മുഖ കാന്‍സറുൾപ്പെടെ മറ്റെല്ലാവകഭേദങ്ങളും പട്ടികയിൽ പത്ത് ശതമാനത്തിൽ താഴെ മാത്രം പ്രതിവർഷ കണക്കിൽ രോഗബാധിതരില് ഇരട്ടിയിലധികം വർധനയും കാണുന്നു.
അർബുദം സ്ഥീരികരിച്ച ഏഴായിരത്തി നാനൂറ്റി ആറ് സ്ത്രീകളിൽ രണ്ടായിരത്തി ഇരുന്നൂറ്റി എഴുപത്തിയൊന്ന് രോഗികൾക്ക് സ്താനാർബുദമാണ്,.ഗർഭാശാർബുദത്തിന്റെ എണ്ണം വെറും 619ഉം അണ്ഡായാർബുദം 490ഉം.ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിലും സ്തനാർബുദം കണ്ടെത്തി,പലരും ചികിത്സയ്ക്കെത്തുന്നത് ഏറെ വൈകിയാണ്,നാൽപ്പതിനും അൻപതിനുമിടയിൽ പ്രായമുള്ളവരിലുമാണ് സ്തനാർബുദം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.പരുഷന്മാരിൽ ശ്വാസകോശ കാൻസർ പെരുകുന്ന അതേ അളവിൽ സ്ത്രീകളിൽ സ്തനാർബുദം വർധിക്കുന്നുവെന്നാണ് താരതമ്യപഠനങ്ങള്‍.
ചികിത്സ ചെലവ് സംബന്ധിച്ച ആശങ്കയും അവയവം മുറിച്ച് മാറ്റുന്നതിലുള്ള ഭയവുമാണ് സ്തനാർബുദ ചികിത്സയ്ക്കുള്ള ഏറ്റവും വലിയ തടസ്സം,കുടുംബ ഭദ്രതയെ കുറിച്ച് വേവലാതിപ്പെടുന്ന സ്ത്രീകൾ പലപ്പോഴും ഭാരിച്ച ചെലവ് വരുന്ന ചികിത്സയ്ക്ക് മുതിരാറില്ല.
Advertisement