E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 01:34 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

കാണാം, അതിരുകള്‍ മായുന്ന കളിക്കാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

isl-run-out-10-12
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലാറ്റിനമേരിക്കയുടെ മൈതാനത്ത് ഫുട്ബോള്‍ കൊടിയേറുമ്പോള്‍ അവിടെ ഒരു കവിത വിരിയുന്നു. ആ കാഴ്ച ഒരു സംസ്കാരത്തിന്റെ സൗന്ദര്യം കൂടിയാകുന്നു. ആഫ്രിക്കയിലേക്ക് എത്തുമ്പോള്‍ അത് വന്യമായ കരുത്തിന്റെ കളിയാണ്. യൂറോപ്പിലെ മൈതാനത്ത് അതൊരു രസതന്ത്ര ലാബിലെത്തിയ പ്രതീതി സൃഷ്ടിക്കുന്നു. ഇനിയത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് എത്തുമ്പോള്‍ ഈ മൂന്നും സമന്വയിച്ച അനുഭവമാകുന്നു. ഓരോ ടീമിലും ഇത് കാണാം. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യപാദ സെമിയില്‍ ‍ഡല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങുമ്പോള്‍ ഈ ഭാവമാറ്റവും രൂപമാറ്റവും കാണാനാകും. 

ഫുട്ബോളിലെ ഈ ചേരുവകളെല്ലാം ബ്ലാസ്റ്റേഴ്സിലും ഡല്‍ഹി ഡൈനാമോസിലുമായി അണിനിരക്കുമ്പോള്‍ കൊച്ചിയിലെ കാണികള്‍ പന്ത്രണ്ടാമന്റെ കളി കളിക്കും. ഇരമ്പിയാര്‍ക്കുന്ന സ്റ്റേഡിയം ഏതു കളിക്കാരനായാലും ടീമായാലും കൊതിക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് കൊച്ചിയില്‍ കളിക്കുമ്പോള്‍ ആവേശംകൂടുന്നുവെന്നും ലോകത്തെ മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്ന് കൊച്ചിയിലേതാണെന്നും ഡല്‍ഹിയുടെ ബ്രസീലുകാരന്‍ സംബ്രോട്ട പറയുന്നു. 

കളിയിലേക്ക് എത്തുമ്പോള്‍ യൂറോപ്പിന്റെ ശാസ്ത്രീയതയും ലാറ്റിനമേരിക്കയുടെ സൗന്ദര്യവും ആഫ്രിക്കയുടെ വന്യമായ കരുത്തും ചേരുന്നതാണ് ഡല്‍ഹി ‍ഡൈനാമോസിന്റെ മുന്നേറ്റ നിര. ബ്രസീലുകാരന്‍ സംബ്രോട്ട, ഘാനക്കാരന്‍ ഗാഡ്സെ, ഫ്രാന്‍സിന്റെ ഫ്ലോറന്റ് മലൂദ- ഇവരാണ് ഈ ഐ.എസ്.എല്‍ സീസണില്‍ ഡല്‍ഹിയുടെ ഗോള്‍മഴക്കു പിന്നിലെ മേഘങ്ങള്‍. ഇവരെ തളയ്ക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കി നിര്‍ത്തിയിരിക്കുന്നത് കെമിസ്ട്രി ലാബിലെ കൃത്യതയും സൂക്ഷ്മതയും സ്വായത്തമാക്കിയ യൂറോപ്പിന്റെ രണ്ടു താരങ്ങളാണ്. ഫ്രാന്‍സിന്റെ ഹെങ്ബര്‍ട്ടും അയര്‍ലന്‍ഡിന്റെ ആരോണ്‍ ഹ്യൂസും. ഒപ്പം കെണിതീര്‍ക്കുന്നതില്‍ സാങ്കേതികത്തികവ് നോക്കാത്ത ഇന്ത്യയുടെ ‍ജിങ്ഗാനും. 

ആക്രമിച്ച് ആക്രമിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടുമ്പോള്‍ പതിയിരുന്ന് ഇരയിലേക്ക് ചാടിവീഴുന്ന പുലിയുടെ വേഗംപോലെ പ്രത്യാക്രമണം നടത്തുന്നതിലാണ് ഡല്‍ഹി ഡൈനാമോസിന്റെ മിടുക്ക്. ഈ മൂന്നാം സീസണില്‍ രണ്ടാം സ്ഥാനത്തോടെ സെമിയിലെത്തിയ ബ്ലാസ്റ്റേഴ്സും മൂന്നാംസ്ഥാനത്തോടെ സെമിയിലെത്തിയ ഡല്‍ഹിയും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആവേശത്തിന്റെയും ആകാംഷയുടെയും മുള്‍മുനയാവും കളി. ഗോള്‍ അടിക്കുന്നതില്‍ പിശുക്കുകാട്ടിയവരാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ ഗോള്‍ മേടിച്ചു കൂട്ടുന്നതിന് ഒരു പിശുക്കും കാണിച്ചില്ല. 15 ഗോളുകള്‍ എതിരാളിയുടെ കയ്യില്‍ നിന്ന് വാങ്ങി.  ലീഗില്‍ 27 ഗോളുകളാണ് ഡല്‍ഹി എതിരാളിക്ക് സമ്മാനിച്ചത്. അടിച്ചത് 13 ഗോള്‍. എന്നാല്‍ സ്വന്തം വലയിലേക്ക് കയറാന്‍ സമ്മതിച്ചത് 17 ഗോള്‍മാത്രം. പന്ത് കൈവശം വയ്ക്കുന്നതിലും നിയന്ത്രിക്കുന്നതിലും പാസുകള്‍ നല്‍കുന്ന കാര്യത്തിലും ഡല്‍ഹി, ബ്ലാസ്റ്റേഴ്സിനെക്കാള്‍ മുന്നിലാണ്. എന്നാല്‍ കണക്കിലെ കളി പലപ്പോഴും മൈതാനത്തിന് പുറത്ത് നില്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :