E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സ് സെമിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്‍ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചുതന്നെ നേടി. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ കടന്നത്. കൊച്ചിയുടെ കളിമുറ്റത്ത് മലയാളി താരം സി.കെ. വിനീത് ഒരിക്കല്‍ക്കൂടി രക്ഷകനായതോടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമിപ്രവേശനം.

66-ാം മിനിറ്റിലായിരുന്നു വിനീതിന്റെ വിജയഗോള്‍. സീസണിലെ ആറാം മല്‍സരം കളിക്കുന്ന വിനീതിന്റെ അഞ്ചാം ഗോളാണിത്. മൂന്നു ഐഎസ്എല്‍ സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം സെമിഫൈനലും. ആദ്യ സീസണില്‍ ഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം സീസണില്‍ അവസാന സ്ഥാനത്തായിരുന്നു.

ഈ വിജയത്തോടെ 14 കളികളില്‍നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് 22 പോയിന്റായി. ഒന്നാം സ്ഥാനക്കാരായ മുംബൈയ്ക്ക് ഒരു പോയിന്റ് മാത്രം പിന്നില്‍. മാത്രമല്ല, ഉദ്ഘാടന മല്‍സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനും ബ്ലാസ്റ്റേഴ്‌സിനായി. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഇതേ സ്‌കോറിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം വിജയമാണിതെന്ന പ്രത്യകതയുമുണ്ട്. ആറും കൊച്ചിയില്‍ത്തന്നെ.

ബ്ലാസ്‌റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസ് സെമി

പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ഡല്‍ഹി ഡൈനാമോസാണ് സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സിയും നാലാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും. മാത്രമല്ല, കൊച്ചിയില്‍ രണ്ടു മല്‍സരങ്ങള്‍ കൂടി കാണാനും ഇതോടെ ആരാധകര്‍ക്ക് അവസരമൊരുങ്ങി. സെമിഫൈനലിന്റെ ഒരു പാദവും ഫൈനലും. ഈ മാസം 18 നാണ് ഫൈനല്‍.

ഗോള്‍ (സെമി) വഴി

മല്‍സരത്തിന്റെ 66-ാം മിനിറ്റില്‍ സി.കെ. വിനീത് വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. മുഹമ്മദ് റാഫിയില്‍ നിന്നും ലഭിച്ച പന്തുമായി ഇടതുവിങ്ങില്‍നിന്നും ബോക്‌സിനുള്ളിലേക്ക് വീനീതിന്റെ മുന്നേറ്റം. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര താരം റീഗന്‍ സിങ്ങിനെ വെട്ടിയൊഴിഞ്ഞ് കയറിയ വിനീത് തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് മലയാളിയായ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ രഹനേഷിനെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക്. ഒരു സമ്പൂര്‍ണ മലയാളി ഗോള്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. സ്‌കോര്‍ 1-0. സീസണില്‍ ആറാം മല്‍സരം കളിക്കുന്ന വിനീതിന്റെ അഞ്ചാം ഗോള്‍.

നാലു മലയാളികളുമായി തുടക്കം

മലയാളി താരങ്ങളായ റിനോ ആന്റോ, സി.കെ.വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ക്ക് അവസരം നല്‍കിയാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ ഇറക്കിയത്. അതേസമയം, സസ്‌പെന്‍ഷന്‍ നേരിടുന്ന മെഹ്താബ് ഹുസൈന്‍, പരുക്കേറ്റ ഹോസു പ്രീറ്റോ എന്നിവര്‍ പുറത്തിരുന്നു. നോര്‍ത്ത് ഈസ്റ്റ് ടീമിന്റെ ആദ്യ ഇലവനില്‍ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷും സ്ഥാനം നേടിയതോടെ മലയാളി പോരിനും സ്‌റ്റേഡിയം സാക്ഷിയായി.

ആദ്യം ബ്ലാസ്റ്റേഴ്‌സ്, പിന്നെ നോര്‍ത്ത് ഈസ്റ്റും

മല്‍സരത്തിന്റെ ആദ്യ പതിനഞ്ചു മിനിറ്റോളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് പിന്നോക്കം പോകുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയില്‍ കളത്തില്‍. ഇരുടീമുകള്‍ക്കും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയ ആദ്യ പതിനഞ്ചു മിനിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത് ആവേശത്തിന്റെ നിമിഷങ്ങള്‍. അഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ സുവര്‍ണാവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര താരം മെയ്ല്‍സന്റെ പിഴവില്‍ ലഭിച്ച പന്തുമായി ഡക്കന്‍സ് നാസോണിന്റെ മുന്നേറ്റം. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ നാസോണിന് പിഴച്ചു. തീര്‍ത്തും ദുര്‍ബലമായ ഷോട്ട് രഹനേഷ് അനായാസം കൈയിലൊതുക്കി. ഗോളുറപ്പിച്ച് ആര്‍ത്തിരമ്പിയ സ്റ്റേഡിയം നിശബ്ദമായി.

ഒന്‍പതാം മിനിറ്റില്‍ ലഭിച്ച മറ്റൊരു അവസരവും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയുടെ പിടിപ്പുകേടുകൊണ്ട് നഷ്ടമായി. ഗോളിലേക്ക് തൊടുക്കാന്‍ വിനീതിനും നാസോണിനും അവസരമുണ്ടായിരുന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അപകടമൊഴിവാക്കി. ഇടയ്ക്ക് നോര്‍ത്ത് ഈസ്റ്റും ചില മിന്നല്‍ നീക്കങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ അവസരോചിത ഇടപെടല്‍ രക്ഷയായി. ഇടയ്ക്ക് ആരോണ്‍ ഹ്യൂസിന്റെ ഒരു മൈനസ് പാസ് അപകടഭീഷണി ഉയര്‍ത്തിയെങ്കിലും നോര്‍ത്ത് ഈസ്റ്റിന് അവസരം മുതലെടുക്കാനായില്ല.

പിടിമുറുക്കി നോര്‍ത്ത് ഈസ്റ്റ്

മല്‍സരം പുരോഗമിക്കുന്തോറും നോര്‍ത്ത് ഈസ്റ്റും പിടിമുറുക്കി. അതോടെ കളി മൊത്തം ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതിയിലായി. 18-ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗ്രഹാം സ്റ്റാക്ക് കഷ്ടപ്പെട്ട് കൈയിലൊതുക്കി. പിന്നാലെ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് സ്റ്റാക്ക് തട്ടിത്തെറിപ്പിച്ചു. 23-ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജസിന്റെ പോസ്റ്റിനുമുന്നില്‍നിന്നുള്ള ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇടയ്ക്ക് റഫറിയുടെ തീരുമാനത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച് പന്ത് വലിച്ചെറിഞ്ഞ സി.കെ.വീനിത് മഞ്ഞക്കാര്‍ഡ് കണ്ടു. 31-ാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ വിനീത് പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും ബെല്‍ഫോര്‍ട്ടിനു കണക്ട് ചെയ്യാനാകും മുന്‍പേ പന്ത് രഹനേഷ് കൈയിലൊതുക്കി.

34-ാം മിനിറ്റില്‍ ലീഡെടുക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സുവര്‍ണാവസരം ലഭിച്ചതാണ്. സെയ്ത്യാസെന്‍ സിങ്ങിനെ പോസ്റ്റിന് തൊട്ടുമുന്‍പില്‍ റിനോ ആന്റോ വീഴ്ത്തിയതിന് ഫ്രീകിക്ക്. എന്നാല്‍, റൊമാറിക്കിന്റെ ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിനും കിട്ടി സമാനമായൊരു അവസരം. നാസോണിനെ ബോക്‌സിന് തൊട്ടുമുന്‍പില്‍ വീഴ്ത്തിയ നിര്‍മല്‍ ഛേത്രിക്ക് മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്കും. വീനീതിന്റെ കിക്ക് അപകടമുണ്ടാക്കിയില്ല. ഇടയ്ക്ക് റോമറിക്കിനെ ഫൗള്‍ ചെയ്ത ഇഷ്ഫാഖിനും കിട്ടി മഞ്ഞക്കാര്‍ഡ്. ഫൗളുകള്‍ ചെയ്യുന്ന ആത്മാര്‍ഥത ഗോളടിക്കുന്ന കാര്യത്തില്‍ ഇല്ലാതെ പോയതോടെ ഗോളില്ലാതെ ഇടവേള.

ആക്രമണപകിട്ടില്‍ രണ്ടാം പകുതി

രണ്ടാം പകുതിയുടെയും ആദ്യ 15 മിനിറ്റോളം ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തി. അലകടലായെത്തിയ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പാടുപെട്ടു. ഇടയ്ക്ക് നോര്‍ത്ത് ഈസ്റ്റിനു ലഭിച്ച രണ്ട് അവസരങ്ങളില്‍ ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്കും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. അതിലൊരെണ്ണം സ്റ്റാക്ക് വളരെ കഷ്ടപ്പെട്ടാണ് കുത്തിയകറ്റിയത്. ഇടയ്ക്ക് പന്തുകളി വിട്ട് കൈയാങ്കളിക്കു പോയ സന്ദേശ് ജിങ്കാനെയും എമിലിയാനോ അല്‍ഫാരോയേയും മഞ്ഞക്കാര്‍ഡ് നല്‍കിയാണ് റഫറി അടക്കിയത്. ഇതിനു പിന്നാലെ റിനോ ആന്റോയ്ക്ക് പകരം പ്രതീക് ചൗധരിയിറങ്ങി. പിന്നാലെ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച വിനീതിന്റെ ഗോളുമെത്തി.

ഗോള്‍ വീണതിനുപിന്നാലെ 73-ാം മിനിറ്റില്‍ നാസോണിനെ പിന്‍വലിച്ച് അന്റോണിയോ ജര്‍മനെയിറക്കി ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ആക്രമണം ശക്തിപ്പെടുത്തി. ഗോള്‍ വീണതിന്റെ ആവേശത്തില്‍ അലറിവിളിച്ച നിറ ഗാലറിയെ സാക്ഷിയാക്കി ജര്‍മന്‍-ബെല്‍ഫോര്‍ട്ട് സഖ്യം മികച്ച ചില മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. പന്തടക്കത്തില്‍ ഇരുവരും ഗാലറികളെ ത്രസിപ്പിച്ചെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. 80-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിനുപകരം കാഡിയോയെത്തി. പുറത്തുപോകുന്നതിനിടെ നോര്‍ത്ത് ഈസ്റ്റ് താരങ്ങളുമായി തര്‍ക്കിച്ച ബെല്‍ഫോര്‍ട്ടിനു മഞ്ഞക്കാര്‍ഡും കിട്ടി.

ഇടയ്ക്ക് ഒറ്റയ്ക്കു മുന്നേറിയെത്തിയ ജര്‍മന്‍ ഗോള്‍വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തൊട്ടുപിന്നാലെ റാഫിയുടെ ഒരു തകര്‍പ്പന്‍ ഹെഡര്‍ രഹനേഷിനെ കബളിപ്പിച്ചെങ്കിലും ക്രോസ്ബാറില്‍ തട്ടി മടങ്ങി. തോല്‍വി മുന്നില്‍ക്കണ്ട നോര്‍ത്ത് ഈസ്റ്റ് ചില ഉജ്വല നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം അകന്നുപോയി. കളി പരുക്കനാകാനും ഇതുവഴിവച്ചു. മല്‍സരത്തിലാകെ ഒന്‍പത് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :