കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ്– കൊൽക്കത്ത ഐഎസ്എൽ ഫൈനൽ മൽസരം കാണാൻ വൻ താരനിര. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും കൊച്ചിയിലെത്തും. പ്രമുഖ താരങ്ങൾ എത്തുന്നത് കണക്കിലെടുത്ത് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനല്‍ മല്‍സരത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്കുളളില്‍ ആരാധകര്‍ സ്റ്റേഡിയത്തിനകത്ത് കടക്കണമെന്ന് പൊലീസ് അറിയിച്ചു.
1400 പൊലീസുകാരാവും ഐഎസ്എല്‍ ഫൈനല്‍ നടക്കുമ്പോള്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടാവുക. ബാഗ്, കുപ്പി, ഹെല്‍മെറ്റ്, വാദ്യോപകരണങ്ങള്‍, പടക്കം, തീപ്പെട്ടി തുടങ്ങിയവ സ്റ്റേഡിയത്തിന്‍റെ കോമ്പൗണ്ടിലേക്ക് കയറ്റരുത്. വൈകിട്ട് മൂന്നുമണി മുതല്‍ ആറു മണി വരെയാവും ടിക്കറ്റുളളവരെ പ്രവേശിപ്പിക്കുകയെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും അഞ്ചരയ്ക്കകം ആരാധകര്‍ അകത്തു കയറണമെന്നാണ് സുരക്ഷാ ചുമതലയുളള ഐജിയുടെ അഭ്യര്‍ഥന.
മൂന്നു വയസിനു മുകളില്‍ പ്രായമുളള കുട്ടികള്‍ക്കും ടിക്കറ്റ് നിര്‍ബന്ധമാക്കും. 18 വയസിനു താഴെയുളള കുട്ടികളും മാതാപിതാക്കള്‍ക്കൊപ്പമാവണം കളികാണാന്‍ എത്തേണ്ടതെന്നും പൊലീസ് നിഷ്കര്‍ഷിക്കുന്നു.